Latest NewsUAENewsInternationalGulf

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി: രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് 60,000 പേർ

അബുദാബി: രാജ്യത്ത് നടപ്പിലാക്കിയ പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് അറുപതിനായിരം പേർ. യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ 90 ശതമാനം പേരും വാർഷികാടിസ്ഥാനത്തിൽ പ്രീമിയം അടയ്ക്കുന്ന രീതിയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ 86 ശതമാനം പേരും വെബ്‌സൈറ്റിലൂടെയാണ് ഈ പദ്ധതിയുടെ ഭാഗമായത്.

Read Also: അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ

ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്ക് വേതനം ലഭ്യമാകുന്ന പദ്ധതിയാണിത്. സ്വദേശികൾക്കും വിദേശികൾക്കും ഈ പദ്ധതി നിർബന്ധമാണ്. ജോലിയില്ലാത്ത കാലയളവിൽ മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

ജീവനക്കാരന്റെ സൗകര്യം അനുസരിച്ചു മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടക്കാനുള്ള അവസരമാണുള്ളത്. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ 5 ദിർഹവും അതിൽ കൂടുതൽ ഉള്ളവർ 10 ദിർഹവുമാണ് മാസത്തിൽ പ്രീമിയം അടയ്‌ക്കേണ്ടത്.

ആദ്യ പദ്ധതിയിൽ ചേർന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കുന്നതാണ്. പദ്ധതിയുടെ ഭാഗമായുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. 2 ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരം ലഭിക്കാൻ തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണമെന്നാണ് നിബന്ധന. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും രാജിവച്ചവർക്കും ആനുകൂല്യം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Read Also: ‘ഗാന്ധിജി ജനിക്കുന്നതിന് ഒരു ദിവസം മുൻപ് ജനിച്ചതാണ് ചേട്ടൻ’: വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button