Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

‘തെറ്റ്, അംഗീകരിക്കാനാകില്ല’: യുവതിക്കൊപ്പം ഒളിച്ചോടിയ സി.പി.എം നേതാവിനെ തള്ളി പാർട്ടി, തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം

കോഴിക്കോട്: ഇതരമതസ്ഥയായ പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയ സി.പി.എം നേതാവിനെ തള്ളിപ്പറഞ്ഞ് പാർട്ടി. കോടഞ്ചേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എം.എസാണ് വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന ജ്യോത്സ്ന എന്ന പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയത്. യുവാവിനും പാർട്ടിക്കുമെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത് വന്നതോടെയാണ്, ഷെജിനെ പാർട്ടി തള്ളിപ്പറഞ്ഞത്. ഷെജിൻ ചെയ്തത് തെറ്റാണെന്നും, തെറ്റ് ആര് ചെയ്താലും പാർട്ടി കൂടെ നിൽക്കില്ലെന്നും അംഗീകരിക്കാനാകില്ലെന്നും ജോർജ് പറഞ്ഞു.

ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവമ്പാടി മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സ്നയുമായി ഒളിവില്‍ കഴിയുന്നതെന്ന കുടുംബത്തിന്റെ ആരോപണം പാർട്ടി തള്ളി.

Also Read:മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയിൽ

സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ, മകളെ കൊണ്ട് ഭീഷണി പെടുത്തിയാണ് ഇങ്ങനെ പറയിച്ചതെന്നാണ് കുടുംബം പറയുന്നത്. സംഭവം ലവ് ജിഹാദാണെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. മാർച്ച് നടത്തിയതിന് പിന്നാലെ, കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്ന് അറിയിച്ച് പോലീസ് രംഗത്തെത്തി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയെന്നും, എത്രയും പെട്ടെന്ന് പെൺകുട്ടിയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോ‍ടഞ്ചേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജ്ജി സമര്‍പ്പിച്ചിട്ടുണ്ട്.

Also Read:അ‌ദ്ധ്യാപക സമരം മൂലം വിദ്യാർത്ഥികൾക്ക് തോൽവി:  പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു

അതേസമയം, ശനിയാഴ്ച വൈകിട്ടാണ് ഷെജിന്‍ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button