![sushama swaraj](/wp-content/uploads/2019/08/sushama-swaraj-.jpg)
ന്യൂഡല്‍ഹി: മരണത്തിന് തൊട്ടുമുന്‍പ് കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ് വാദിച്ചതിനുള്ള ഹരീഷ് സാൽവയുടെ ഫീസായ ആ ഒരു രൂപ കൊടുക്കാനാവാതെയാണ് സുഷമാ സ്വരാജ് പോയത്. ഇപ്പോൾ ഹരീഷ് സാൽവയ്ക്ക് വിലപ്പെട്ട ആ ഒരു രൂപയുടെ കടം ബാക്കിയാണ്. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വ മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സുഷമയുമായി നടത്തിയ ഫോണ്‍ സംഭാഷണം പങ്കുവച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹരീഷ് സാല്‍വ ഇന്നലെ രാത്രി 8.50 ന് സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചിരുന്നു. വളരെ വൈകാരികമായ സംഭാഷമായിരുന്നു അത്. സാല്‍വേയെ കാണണമെന്ന് സുഷമ സ്വരാജ് ഫോണില്‍ പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് സാല്‍വേ. ഒരു രൂപ മാത്രമാണ് കേസിൽ വാദിച്ച് ജയിച്ചതിന് സാൽവേ ആവശ്യപ്പെട്ടത്.
മരിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പായിരുന്നു ഈ ഫോണ്‍ സംഭാഷണം. കേസില്‍ വാദിച്ച് വിജയിച്ചതിനുള്ള ഫീസ് ആയ ഒരു രൂപ കൈപ്പറ്റാന്‍ ബുധനാഴ്ച ആറ് മണിയ്ക്ക് വരൂ എന്ന് തന്നോട് സുഷമ സ്വരാജ് ഫോണില്‍ പറഞ്ഞതായി സാല്‍വേ പങ്കുവയ്ക്കുന്നു. വളരെ വിലപ്പെട്ട ഫീസാണ് അതെന്നും അത് വാങ്ങാന്‍ താന്‍ എത്തുമെന്നും സുഷമയോട് തിരിച്ചു പറഞ്ഞതായും സാല്‍വേ പറയുന്നു. ഈ ഒരു രൂപ ഫീസ് സാല്‍വേയ്ക്ക് നല്‍കാന്‍ സാധിക്കാതെയാണ് സുഷമയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2014 മുതൽ 2019 വരെയാണ് സുഷമ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചത്. കുൽഭൂഷൺ ജാദവ് കേസിൽ നിർണായക ഇടപെടൽ നടത്തിയ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്. പാക്കിസ്ഥാനുമായി ഇക്കാര്യത്തിൽ നിരവധി തവണ സുഷമ ചർച്ച നടത്തിയിട്ടുണ്ട്.
Post Your Comments