Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsKeralaNewsEntertainment

ഞാനുമായുള്ള ബന്ധം വേര്‍പ്പെടുത്താതെയാണ് ദേവികയെ വിവാഹം ചെയ്തത്, അന്യ സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു: സരിത

റാസൽഖൈമ: മുകേഷ് – മേതിൽ ദേവിക വിവാഹമോചന വാർത്തയിൽ ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്ന് മുകേഷിന്റെ ആദ്യഭാര്യ സരിത. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതെന്ന് സരിത മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കി. മുകേഷിന്റെ രണ്ടാം വിവാഹവും അവസാനിക്കുന്നുവെന്ന വാർത്തകളോട് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും സരിത വ്യക്തമാക്കി.

ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നൽകിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണുള്ളത്. കേസിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 1988 ലായിരുന്നു മുകേഷ്–സരിത വിവാഹം. വേർപിരിഞ്ഞ ശേഷം 2013 ലായിരുന്നു മേതിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തത്. ഈ സമയത്ത് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി സരിത രംഗത്ത് വന്നിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് 2016ല്‍ മുകേഷ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ സരിത പറഞ്ഞത്.

Also Read:പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന വേളയില്‍ ട്രോളന്‍മാരോട് അഭ്യര്‍ത്ഥനയുമായി മന്ത്രി വി.ശിവന്‍ കുട്ടി

‘മുകേഷ് എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് താന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിംഗില്‍ ആക്കിയത്. മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. മുകേഷ് വീണ്ടും വിവാഹിതനായത് താന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്’, വർഷങ്ങൾക്ക് മുൻപ് സരിത പറഞ്ഞത് ഇങ്ങനെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button