KeralaLatest NewsNews

കുടിയന്മാരെ കുപ്പി തിരികെ കൊടുത്താല്‍ ഇനി പൈസകിട്ടും

തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളില്‍ ഇനി മദ്യം വില്‍ക്കുക മാത്രമല്ല, വാങ്ങിയ കുപ്പികള്‍ തിരികെ നല്‍കുകയും ചെയ്യാം. അതും വെറുതെ കൊടുക്കകയാണെന്ന് കരുതണ്ട. കെടുക്കുന്ന കുപ്പികള്‍ക്ക് ഇങ്ങേട്ട് പൈസ കിട്ടും. ഒരു ഫുള്‍ ഗ്ലാസ് കുപ്പിക്ക് മുന്ന് രൂപയും പ്ലാസ്റ്റിക് കുപ്പിക്കാണെങ്കില്‍ കിലോയ്ക്ക 15രൂപയും ലഭിക്കും.ബിയര്‍ കുപ്പി ആണെങ്കില്‍ ഒരു രൂപയും കിട്ടും. ക്ലീന്‍ കേരള കമ്പനിയുമായി ഇന്നലെ ബിവറേജസ് കേര്‍പ്പറേഷന്‍ ഒപ്പിട്ട കരാന്‍ പ്രകാരമാണ് പുതിയ നടപടി. 3 മാസത്തേക്കു മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാര്‍. തുടര്‍ന്ന് സംസ്ഥാനമാകെ വ്യാപിപ്പിക്കും.

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കുന്നവര്‍ തന്നെ അത് തിരിച്ചെടുക്കുകയും ചെയ്യാന്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേര്‍പ്പറേഷനുകളുടെ പരിധിക്കുള്ളിന്‍ നിന്നും കുപ്പികള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് സംസ്ഥാന വ്യാപകമായി ഈ പദ്ധതി കൊണ്ടുവരും.ബിവറേജസ് ഔട്‌ലറ്റുകള്‍, ക്ലീന്‍ കേരള കമ്പനി കേന്ദ്രങ്ങള്‍, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍, കോര്‍പ്പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കുപ്പികള്‍ കൈമാറാവുന്നതാണ്. ക്ലിന്‍ കേരളക്ക് നേരിട്ട് കുപ്പികള്‍ കൈമാറുന്നവര്‍ക്കാകും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക.ഷോപ്പുകളിലെ കുപ്പിശേഖരണത്തിനു പുറമേ ഹരിത കര്‍മസേനയും ആക്രിക്കച്ചവടക്കാരും വീടുകളിലെത്തി കുപ്പി വാങ്ങും.

ശേഖരണ കേന്ദ്രങ്ങളില്‍ ഗ്ലാസ് കുപ്പികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ബീയര്‍ കുപ്പികള്‍ എന്നിവ ശേഖരിക്കുന്നതിന് വെവ്വേറെ നിറത്തിലുള്ള ബിന്നുകള്‍ സ്ഥാപിക്കും.വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കുപ്പികള്‍ ബിവറേജസ് കേര്‍പ്പറേഷന്‍ പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ അംഗീകാരം നല്‍കിയാന്‍ പുനഃചക്രമണ ഏജന്‍സിക്ക് കൈമാറും. അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീന്‍ കേരള കമ്പനിക്ക് ബിവറേജസ് കോര്‍പറേഷന്‍ നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button