Latest NewsKeralaNews

വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം : ഭർത്താവിനെതിരെ നരഹത്യക്കുറ്റം ചുമത്തി

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മലപ്പുറം പോലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്

മലപ്പുറം : മലപ്പുറം ചട്ടിപറമ്പില്‍ വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.

മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നതെന്നും ബാക്കി മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്. മലപ്പുറം വളാഞ്ചേരിയിലും ഈ കുടുംബം കുറച്ച് കാലം താമസിച്ചിരുന്നു. ഇവിടെ വെച്ചും നടന്നിരുന്നു. വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരെ കുറിച്ച് അന്വേഷിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മലപ്പുറം പോലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ പെരുമ്പാവൂര്‍ സ്വദേശിനി അസ്മയാണ് കഴിഞ്ഞദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടില്‍ മരിച്ചത്.

അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്. തുടര്‍ന്നാണ് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസ് പെരുമ്പാവൂര്‍ പോലീസ് മലപ്പുറം പോലീസിന് കൈമാറിയതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button