KeralaLatest NewsNews

ദീപു വീട്ടില്‍ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, യുവാവിനെ കാത്ത് കളിയിക്കാവിളയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെന്ന് വിവരം

തിരുവനന്തപുരം : കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. കരമന സ്വദേശിയായ എസ്. ദീപുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നതെന്നാണ് അമ്മാവന്‍ സുനില്‍ പറഞ്ഞു. 10 ലക്ഷം രൂപയുമായാണ് വീട്ടില്‍ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറില്‍ കാണാനില്ല.

Read Also: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലുണ്ടായിരുന്ന 13 കാരി മരിച്ചു

ജെസിബി വാങ്ങാന്‍ പോകുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വണ്ടി കൊണ്ടുവരാന്‍ ഒരാളെ അതിര്‍ത്തിയില്‍ നിന്നും വാഹനത്തില്‍ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വില്‍പ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു. ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്. ദീപുവിനെ ജെസിബി വാങ്ങാന്‍ സഹായിക്കുന്ന ഒരാള്‍ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധു വിശദീകരിച്ചു.

ദേശീയപാത – തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്താണ് മഹീന്ദ്ര കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാര്‍ കളിയിക്കാവിള പൊലീസിനെ വിവരം അറിയിച്ചത്. കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button