Latest NewsKeralaNews

വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോള്‍: പ്രതികരിച്ച് അമ്മ

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് വിശദീകരണവുമായി അമ്മ. പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബസില്‍ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാള്‍ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ വന്നു. അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാന്‍ ശ്രമിച്ചതായും അമ്മ പറയുന്നു.

Read Also: കാറിന്റെ ഡോറില്‍ നിന്ന് യുവാക്കളുടെ സാഹസിക യാത്ര, രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം: അന്വേഷണമാരംഭിച്ച് പൊലീസ്

രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലില്‍ സ്പര്‍ശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോള്‍ വളരെ മോശമായിട്ടാണ് ഇയാള്‍ പ്രതികരിച്ചത്. കുട്ടി അപ്പോള്‍ തന്നെ അമ്മയെ വിളിച്ച് വേഗം വരാന്‍ ആവശ്യപ്പെട്ടു. അമ്മ എത്തിയപ്പോള്‍ വിവരം അറിയിച്ചു. എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോള്‍ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് താന്‍ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. മറ്റൊരു പെണ്‍കുഞ്ഞിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവുമുണ്ടായത്. രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button