KeralaLatest NewsNews

കൊലപാതകങ്ങള്‍ അരങ്ങേറുന്നത് പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ വെച്ച്, രക്ഷിക്കണേ.. എന്ന് അലറിക്കൊണ്ട് സിന്ധു ഓടി

12 വര്‍ഷമായി ഇവര്‍ ഒന്നിച്ച് താമസിച്ചുവരികയാണ്, കഴിഞ്ഞ ഒരു മാസമായി അകല്‍ച്ചയിലായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ടാണ് സിന്ധു റോഡിലൂടെ ഓടിയത്. എന്നാല്‍ പുറകേ ചെന്ന് രാജേഷ് വെട്ടുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.

Read Also: രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് മികച്ച സ്ഥലമായി കേരളം മാറി: മുഖ്യമന്ത്രി

രാവിലെ ഒന്‍പത് മണിയോടെ സംഭവം നടന്നത്. 50 വയസുള്ള സിന്ധുവിനെ രാജേഷ് പുറകേ ചെന്ന് വെട്ടുകയായിരുന്നു. കഴുത്തിനും തലയ്ക്കും വെട്ടേറ്റ് റോഡില്‍ കിടന്ന സിന്ധുവിനെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

12 വര്‍ഷമായി ഇവര്‍ ഒന്നിച്ച് താമസിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പറഞ്ഞത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചത് എന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button