KeralaLatest NewsNews

കേരളത്തില്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ഐഎസിന് കൈമാറുന്നു, താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം: പി.സി ജോര്‍ജ്

കൊച്ചി: കേരളത്തില്‍ ചില പ്രത്യേക വിഭാഗം പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി കടത്തിക്കൊണ്ടു പോകുന്നത് ഐഎസിലേയ്ക്കാണ്. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് പി.സി ജോര്‍ജ് പറയുന്നു. ഒരു മുസ്ലീം ക്രിസ്ത്യാനിയെ വിവാഹം കഴിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also:ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ: സഹോദരങ്ങൾ ചികിത്സയിൽ

കേരളത്തില്‍ നടക്കുന്നത് ലൗ ജിഹാദ് ആണെന്നും പി.സി ജോര്‍ജ് ആവര്‍ത്തിച്ചു. ‘പെണ്‍കുട്ടികളെ പ്രണയം നടിച്ച് ചതിക്കുകയാണ് ചെയ്യുന്നത്. വിവാഹം ചെയ്യണമെങ്കില്‍ പെണ്‍കുട്ടികളോട് മതം മാറണമെന്ന് പറയും. തുടര്‍ന്ന്, മതം മാറിയതിനു ശേഷം കോഴിക്കോട് ഒരു കേന്ദ്രത്തില്‍ ആക്കും. ഒരു പ്രസവത്തിന് മാത്രമേ ഇവിടെ നിര്‍ത്തൂ. പ്രസവം കഴിഞ്ഞാലുടന്‍ അവരെ നേരെ താലിബാന്‍കാര്‍ക്കും ഐഎസ് ഭീകരര്‍ക്കും വേശ്യാവൃത്തിക്ക് വേണ്ടി അയക്കും. ഇതെല്ലാം സര്‍ക്കാരാണ് തടയേണ്ടത്. എന്നാല്‍, ലൗ ജിഹാദിനെതിരെ നടപടി എടുക്കുന്നതിന് പകരം പറയുന്നവരെ പിടിച്ച് അകത്താക്കാന്‍ നോക്കുന്ന പിണറായിയെ കുറിച്ച് എന്ത് പറയാനാണ്’, പി.സി ജോര്‍ജ് പറയുന്നു.

5000 ലവ് ജിഹാദുകളിലൂടെ മതം മാറ്റിയ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഒരു വര്‍ഷം കൊണ്ട് 5,000 മുസ്ലീം കുഞ്ഞുങ്ങളെ പ്രസവിക്കുമെന്ന് ഒരു മൗലവി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

‘1958ല്‍ ജനസംഖ്യ ശതമാനത്തില്‍ മുസ്ലീങ്ങള്‍ 14 ശതമാനവും ക്രിസ്ത്യാനികള്‍ 25 ശതമാനവുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്രിസ്ത്യാനികള്‍ 14 ശതമാനവും മുസ്ലീങ്ങള്‍ 32 ശതമാനവുമായിരിക്കുകയാണ്. മുസ്ലീങ്ങള്‍ വര്‍ദ്ധിക്കുന്നത് തെറ്റല്ല. യുദ്ധം ഉണ്ടാകാതിരിക്കാന്‍ നല്ലത്, യുദ്ധത്തിന് തയ്യാറെടുക്കുക എന്നതാണ്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറയുമ്പോള്‍ മുസ്ലീങ്ങള്‍ പിടിച്ച് കയറാന്‍ ശ്രമിക്കും. അന്‍പത് ശതമാനം ജനസംഖ്യയായാല്‍ മുസ്ലീങ്ങള്‍ യുദ്ധം ചെയ്ത് രാജ്യം പിടിച്ചടക്കും, അതാണ് അവരുടെ പാരമ്പര്യം’, പി.സി ജോര്‍ജ് ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇറാന്‍, ഇറാഖ്, പലസ്തീന്‍ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും ഇതാണ് നേരിട്ടത്. ക്രിസ്ത്യന്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ 20 ശതമാനം മുസ്ലീങ്ങള്‍ വന്നപ്പോള്‍ അവര്‍ ആക്രമിച്ച് കയ്യടക്കുകയാണ് ചെയ്തത്.

‘പത്ത് വര്‍ഷത്തിനകം കേരളം മുസ്ലീം രാഷ്ട്രമാക്കുമെന്നാണ് മൊല്ലാക്കമാര്‍ പറയുന്നത്. എന്നാല്‍, ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button