
അരാറിയ: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 15 ദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ അരാറിയയിലെ പ്രത്യേക പോക്‌സോ അതിവേഗ കോടതി. 48കാരനായ മുഹമ്മദ് മേജര്‍ ആണ് കേസിലെ പ്രതി. കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ വിധി പറഞ്ഞത്.
വധശിക്ഷയ്‌ക്കൊപ്പം 10,000 രൂപ പിഴയും 10ലക്ഷം രൂപ കുട്ടിയ്ക്ക് നല്‍കണമെന്നും സ്‌പെഷ്യല്‍ ജഡ്ജ് ശശികാന്ത് റായ് വിധിച്ചു. 2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ഉയര്‍ന്നതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. കേസില്‍ ജനുവരി 12ന് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.
Read Also: 12 മണിക്കൂറിനിടെ കശ്മീരിൽ നടന്നത് രണ്ട് ഏറ്റുമുട്ടലുകൾ: അഞ്ച് പാക് ഭീകരരെ വകുവരുത്തി സൈന്യം
20ന് കേസ് പരിഗണിച്ച കോടതി 22ന് പ്രതിയ്ക്ക് എതിരായ കുറ്റങ്ങള്‍ ചുമത്തി. 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 27ന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
Post Your Comments