![](/wp-content/uploads/2021/03/us-state-department.jpg)
ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഇടപെടലുകളെ പ്രകീർത്തിച്ചത്. ഇന്ത്യയുടെ നിലപാടുകളെ ശരിവെച്ചതിനൊപ്പം പാകിസ്താനെതിരെ ബലൂച് വിഷയത്തിൽ അമേരിക്ക രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 2020 വർഷത്തെ റിപ്പോർട്ടാണ് പുറത്തുവിട്ടത്.
നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന പ്രദേശമാണ് ജമ്മുകശ്മീരെന്നും, ഇന്ത്യയുടെ ഭാഗം എന്ന നിലയിൽ അവിടെ നടത്തുന്ന സൈനികവും ഭരണപരവുമായ ഇടപെടലുകളെല്ലാം സുതാര്യവും അന്താരാഷ്ട്ര സമൂഹത്തിന്റെ അറിവോടെയുമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജമ്മുകശ്മീരിലെ പൊതുസമൂഹത്തിന്റെ കൂടി സുരക്ഷയും പരിഗണിച്ചു കൊണ്ടാണ് ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പോരാടേണ്ടിവരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഷ്യ പ്രതിപക്ഷ നേതാവ് നെവാൽനിയടക്കമുള്ളവരോട് കാണിക്കുന്ന അടിച്ചമർത്തൽ നയം, ചൈനയുടെ ഉയിഗുർ വംശഹത്യ, സിറിയയുടെ ഭീകരരോടുള്ള മൃദുസമീപനം, പാകിസ്താനിലെ മനുഷ്യാവകാശ ലംഘനം എന്നിവയെല്ലാം പ്രത്യേകം റിപ്പോർട്ടു കളായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പരാമർശിച്ചിട്ടുണ്ട്.
Post Your Comments