Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വിജയ പ്രതീക്ഷയിൽ..കോർപ്പറേഷൻ ഭരണത്തിനൊരുങ്ങി ബിജെപി

കോവിഡിനെ മറികടന്നും വോട്ടര്‍മാരെത്തിയത് മാറ്റം ആഗ്രഹിച്ചാണെന്നും അത് ബി.ജെ.പി ട്രന്റാണെന്നുമാണ് വിലയിരുത്തല്‍.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്ന അവകാശം ആവര്‍ത്തിച്ച് ബി.ജെ.പിയും. എന്നാല്‍ അടിയൊഴുക്കുകളില്‍ വോട്ടുകള്‍ മറിഞ്ഞെന്ന ആശങ്ക മൂലം പ്രാഥമിക വിലയിരുത്തലില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ എൽ ഡി എഫ്ന് ആകുന്നുമില്ല. എന്നാൽ കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

എന്നാൽ 2015ല്‍ 63 ആയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോളിങ് ശതമാനം. ഇത്തവണ ഏതാണ്ട് സമാനമാണ്. 61 ശതമാനം. അതുകൊണ്ട് വോട്ടിങ് പാറ്റേണില്‍ മാറ്റമൊന്നുമില്ലെന്നും ഭരണം തുടര്‍ച്ചയെന്നുമാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയോജകമണ്ഡലങ്ങളിലെ ഭൂരിപക്ഷം വാര്‍ഡുകളും വിജയിക്കും. തീരദേശം ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തും. അങ്ങിനെ 55 സീറ്റ് വരെ ലഭിച്ചേക്കാം. പക്ഷെ യു.ഡി.എഫ് വോട്ട് മറിഞ്ഞോയെന്ന ആശങ്ക കാര്യമായിട്ടുണ്ട്. അതിനാല്‍ പ്രമുഖ സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏതാനും സിറ്റിങ് സീറ്റുകള്‍ നഷ്ടമായാല്‍ കഥ മാറിയേക്കാമെന്നും ഉള്ളില്‍ ഭയമുണ്ട്.

Read Also: എതിർപ്പുകളെ അവഗണിച്ച് നിയമം പാസാക്കി; കേന്ദ്രത്തെ അനുകരിച്ച് കര്‍ണാടക

അതേസമയം കോവിഡിനെ മറികടന്നും വോട്ടര്‍മാരെത്തിയത് മാറ്റം ആഗ്രഹിച്ചാണെന്നും അത് ബി.ജെ.പി ട്രന്റാണെന്നുമാണ് വിലയിരുത്തല്‍. നാല്‍പതിന് മുകളില്‍ സീറ്റ് ഉറപ്പിക്കുന്നു. അനുകൂലതരംഗമുണ്ടായാല്‍ കേവലഭൂരിപക്ഷവും കിട്ടിയേക്കാം. പക്ഷെ ആറ് സിറ്റിങ് സീറ്റ് വരെ നഷ്ടപ്പെട്ടേക്കാം. കാരണം അടിയൊഴുക്കെന്ന ആശങ്കയും. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പറയുന്നുണ്ടങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ മുന്നേറുമെന്നതിനപ്പുറം കാര്യമായ പ്രതീക്ഷ യു.ഡി.എഫിനില്ല. തീരദേശവും തിരുവനന്തപുരം മണ്ഡലവും തുണച്ചാല്‍ മുപ്പത് വരെ സീറ്റാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button