Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

സാനിറ്റൈസര്‍ കുടിച്ച് നിരവധി പേര്‍ മരിച്ചു, അന്വേഷണം ചെന്നെത്തിയത് യൂട്യൂബ് വീഡിയോകള്‍ കണ്ട് സാനിറ്റൈസര്‍ നിര്‍മിക്കുന്ന കമ്പനിയില്‍, പ്രധാന പ്രതി അറസ്റ്റില്‍

ആന്ധ്രപ്രദേശ് : ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ചെന്നെത്തിയത് യുട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ ഒരു സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയില്‍. കേസിലെ മുഖ്യപ്രതിയായ ശ്രീനിവാസ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് മുമ്പ് കുറച്ചു കാലം പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നു. കേസില്‍ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പ്രകാശം ജില്ലാ പോലീസ് മേധാവി സിദ്ധാര്‍ത്ഥ് കൗശല്‍ പറഞ്ഞു.

ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് 10 പേര്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു പൊലീസ് ആദ്യം അവകാശപ്പെട്ടതെങ്കിലും, ജൂലൈ 29 നും 31 നും മാത്രം 16 പേര്‍ മരണമടഞ്ഞതായി പോലീസ് സൂപ്രണ്ട് (എസ്പി) പിന്നീട് പറഞ്ഞു. ”അവരില്‍ ഭൂരിഭാഗവും ഭിക്ഷക്കാര്‍, ഹമാലിമാര്‍, റിക്ഷാ പുള്ളറുകള്‍ എന്നിവരായിരുന്നുവെന്നും അവര്‍ മദ്യത്തിന് അടിമകളായിരുന്നുവെന്നും മദ്യം ലഭിക്കാത്തതിനാല്‍ അവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ചുവെന്നും എസ്പി കൗശല്‍ പറഞ്ഞു.

ജില്ലയിലെ കുരിചെഡു ഗ്രാമത്തിലെ ഡീലര്‍മാര്‍ക്ക് സാനിറ്റൈസര്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) പ്രത്യേക എന്‍ഫോഴ്സ്മെന്റ് ബ്യൂറോയുടെയും മയക്കുമരുന്ന് ഇന്‍സ്‌പെക്ടര്‍മാരുടെയും സഹായത്തോടെ ചുമതലപ്പെടുത്തി.

സംഭവത്തില്‍ വിവിധ ഇടങ്ങളില്‍ നിന്ന് 69 കുപ്പികള്‍ എസ്ഐടി ശേഖരിക്കുകയും മരിച്ചയാള്‍ എട്ട് ബ്രാന്‍ഡ് സാനിറ്റൈസര്‍ കഴിച്ചതായി തിരിച്ചറിയുകയും ചെയ്തു. ടീം സാനിറ്റൈസര്‍ ബ്രാന്‍ഡുകളുടെ വിലാസങ്ങളും നിര്‍മ്മാണ യൂണിറ്റുകളും കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഈ ബ്രാന്‍ഡുകളിലൊന്നായ പെര്‍ഫെക്റ്റ് ഗോള്‍ഡിന് ബാച്ച് നമ്പറില്ലാത്തതിനാല്‍ ബെംഗളൂരുവില്‍ നിന്നുള്ള വന്ദന ഫാര്‍മയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തി. എന്നാല്‍ അന്വേഷണത്തിനിടെ അത്തരമൊരു കമ്പനി ഇല്ലെന്ന് എസ്ഐടി കണ്ടെത്തുകയയിരുന്നുവെന്നും എസ്പി പറഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഹൈദരാബാദിലെ പ്രശാസന്‍ നഗറിലെ പെര്‍ഫെക്റ്റ് ഗോള്‍ഡ് ബ്രാന്‍ഡ് സാനിറ്റൈസറിന്റെ ഡീലറെ എസ്ഐടി കണ്ടെത്തി വിതരണക്കാരന്റെ പരിസരത്ത് സാനിറ്റൈസര്‍ ബോക്‌സുകളുടെ വലിയ സ്റ്റോക്കുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍, ജെഡിമെറ്റ്ലയിലെ സുഭാഷ്‌നഗറില്‍ നിന്നുള്ള ശ്രീനിവാസ് എന്ന വ്യക്തി ഈ സാനിറ്റൈസര്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ തനിക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് വ്യാപാരി സമ്മതിച്ചു.

എസ്ഐടി അധികൃതര്‍ ശ്രീനിവാസിനെ കസ്റ്റഡിയിലെടുത്തു. വികരാബാദ് ജില്ലയിലെ സിദ്ധപുരം ഗ്രാമത്തില്‍ നിന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട ശ്രീനിവാസ് പെട്രോള്‍ ബങ്കിലും സോളിഡ് പെയിന്റ് റിമൂവറായും കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നും രാസവസ്തുക്കളെക്കുറിച്ച് കാര്യമായ അറിവില്ലെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

കോവിഡ് -19 കാലഘട്ടത്തില്‍ സാനിറ്റൈസറിനുള്ള ആവശ്യം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശ്രീനിവാസ് തന്റെ ജ്യേഷ്ഠന്റെ രണ്ട് കെമിക്കല്‍ വില്‍പ്പനക്കാരുടെ സഹായത്തോടെ സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. വലിയ ലാഭം ലഭിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് എത്തനോളിനേക്കാള്‍ വിലകുറഞ്ഞ മെത്തനോള്‍ ഉപയോഗിക്കാമെന്ന് അവര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. അതിനാല്‍, പെര്‍ഫെക്റ്റ് ഗോള്‍ഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ യൂട്യൂബ് വീഡിയോകളില്‍ ഈ പ്രക്രിയ കണ്ടുകൊണ്ട് അദ്ദേഹം മെത്തനോള്‍ ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ നിന്ന് ഇയാള്‍ക്ക് ലൈസന്‍സൊന്നും ലഭിച്ചിട്ടില്ലെന്നും എസ്പി പറഞ്ഞു.

തുടക്കത്തില്‍, ശ്രീനിവാസ് ഒരു ഓട്ടോയില്‍ സാനിറ്റൈസര്‍ കുപ്പികള്‍ വിതരണം ചെയ്യാറുണ്ടായിരുന്നു, പിന്നീട് അദ്ദേഹം ഒരു വിതരണക്കാരനായ കേശവ് അഗരാവലുമായി ബന്ധപ്പെട്ടു, വലിയ അളവില്‍ സാനിറ്റൈസര്‍ വിതരണം ചെയ്യാന്‍ സമ്മതിച്ചു. അദ്ദേഹം വിവിധ കടകളില്‍ സാനിറ്റൈസര്‍ വിതരണം ചെയ്തിരുന്നു. ഹൈദരാബാദ് മുതല്‍ കുരിചെഡുവിലേക്കുള്ള പെര്‍ഫെക്റ്റ് ഗോള്‍ഡ് ഹാന്‍ഡ് സാനിറ്റൈസറിന്റെ വിതരണ ശൃംഖലയും വിതരണ ട്രാക്കും എസ്ഐടി അധികൃതര്‍ കണ്ടെത്തി മുഴുവന്‍ റാക്കറ്റും തകര്‍ത്തു.

മെഥനോള്‍ അധിഷ്ഠിത ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരുന്ന ശ്രീനിവാസിനെയും മറ്റ് നാലുപേരെയും ഡാര്‍സിയിലെയും കുരിചെഡുവിലെയും അഞ്ച് മെഡിക്കല്‍ ഷോപ്പ് ഉടമകളെയും അറസ്റ്റ് ചെയ്തുവെന്നും കൗശല്‍ വ്യക്തമാക്കി. പത്ത് പ്രതികളെയും ദര്‍സിയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. രണ്ടാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button