Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ ചാരനെ ഏർപ്പെടുത്തി ഭർത്താവ്, മണിക്കൂറിന് 400രൂപ കൂലി : ഒടുവിൽ പിടിയിൽ

സൂറത്ത്: അകന്നുകഴിയുന്ന ഭാര്യ കോവിഡ് കാലത്ത് മക്കളുമായി എവിടെ പോകുന്നുവെന്ന് നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. സ്വര്‍ണ വജ്രാഭരണ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തിയത്. സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യ 14ഉം 11ഉം വയസ്സുള്ള മക്കളുമായി പുറത്തുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു ഫുഡ് ഡെലിവറി ജീവനക്കാരനായ 25കാരന്റെ ജോലി. ഒരു മണിക്കൂറിന് 400 രൂപയായിരുന്നു ഇയാള്‍ക്ക് കൂലി. എന്നാല്‍ ജൂലയ് 16ന് ഫുഡ് ഡെലിവറി ജീവനക്കാരന്‍ ഫോട്ടോ എടുക്കുന്നത് കണ്ട യുവതിയും പിതാവും ഇയാളെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

യുവതിയെ പിന്തുടര്‍ന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിടിയിലായതിന് പിന്നാലെയാണ് പണി ഏല്‍പ്പിച്ച ഭര്‍ത്താവും അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മണ്ഡലിന് വേണ്ടിയാണ് എല്ലാം ചെയ്തതെന്ന് വ്യക്തമായത്. പിന്നാലെ യുവതിയുടെ ഭര്‍ത്താവായ മണ്ഡലിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ചാരപ്പണി നടത്തിയിരുന്ന യുവാവ് മണ്ഡലിന് നിരന്തരം ഭാര്യയുടെ ഫോട്ടോ അയച്ചുനല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഫുഡ് ഡെലിവറിക്ക് വന്നതാണെന്നാണ് ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തുകയായിരുന്നു.

2002ലാണ് തന്റെ സഹപാഠിയുടെ സഹോദരിയെ അപൂര്‍വ മണ്ഡല്‍ വിവാഹം കഴിച്ചത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ദാമ്പത്യപ്രശ്നങ്ങള്‍ കാരണം 2016ല്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറി. വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തില്‍ മകന്‍ ആശുപത്രിയിലായപ്പോള്‍ ഇരുവരും കൂട്ടിരിക്കാനുണ്ടായിരുന്നു. ഇതിനിടെ വീണ്ടും ഒരുമിച്ച്‌ താമസിക്കാന്‍ തീരുമാനിച്ചെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം അതും യാഥാര്‍ഥ്യമായില്ല.

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്, സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു, ആശയവിനിമയം നടന്നത് കനകമല കേസിനു സമാനമായി ടെലിഗ്രാം ആപ്പ് വഴി

എന്നാല്‍ കോവിഡ് കാലത്ത് തന്റെ മക്കള്‍ക്ക് രോഗം വരുമോ എന്ന ആശങ്കയാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് മണ്ഡലിന്റെ മൊഴി. കഴിഞ്ഞ മെയ് മാസത്തില്‍ ഇളയമകനെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പടരുന്നതിനിടെ ഭാര്യ മക്കളുമായി പുറത്തുപോകുമോ എന്ന ആശങ്കയുണ്ടായി. ഇതിനാലാണ് മറ്റൊരാളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയതെന്നും ഭാര്യയുടെ കുടുംബം മക്കളെ കാണാന്‍പോലും അനുവദിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button