Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മഞ്ഞുരുക്കം? ഉദ്ധവ് മോദിയെ വിളിച്ചതോടെ ആശങ്ക കൂടി കോണ്‍ഗ്രസും എന്‍സിപിയും!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബുധനാഴ്ച രാത്രി ഉദ്ധവ് താക്കറെ വിളിച്ച് പരാതിപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തീരുമാനമായത്.

മുംബൈ: ബുധനാഴ്ച രാത്രി ഡൽഹിയിലേക്ക് പോയ ഒരു ഫോണ്‍ കോള്‍ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചിരിക്കുകയാണ്. മെയ് 21ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയായി തുടരാനുളള വഴിയൊരുങ്ങും. ഇത് ശിവസേനയുടെ ആശങ്കക്ക് വിരാമം ഇടുകയും ചെയ്തു. എന്നാൽ അന്തം വിട്ടിരിക്കുന്നത് എന്സിപിയും കോൺഗ്രെസ്സുമാണ്. ശിവസേനയും ബിജെപിയും വീണ്ടും എടുക്കുമോ എന്നാണ് ഇവരുടെ സംശയം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബുധനാഴ്ച രാത്രി ഉദ്ധവ് താക്കറെ വിളിച്ച് പരാതിപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തീരുമാനമായത്. 20 ദിവസത്തിലേറെ ഉദ്ധവ് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതിരുന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഉണര്‍ന്നു. താക്കറെയുടെ വലംകൈ ആയ മിലിന്ദ് നര്‍വേക്കറാണ് ദില്ലിയിലേക്കുളള ആ നിര്‍ണായക ഫോണ്‍ വിളിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി താക്കറെ മോദിയോട് പരാതിപ്പെട്ടു.

എന്താണ് പ്രശ്‌നം എന്ന് താന്‍ നോക്കട്ടെ എന്നാണ് പ്രധാനമന്ത്രി താക്കറെയ്ക്ക് നല്‍കിയ മറുപടിയെന്നും സൂചനയുണ്ട്.മോദിയുമായുളള ഫോണ്‍ വിളിക്ക് ശേഷം 24 മണിക്കൂറിനുളളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് കസേര നഷ്ടപ്പെടുമെന്ന ആശങ്കയൊഴിഞ്ഞു.ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് താക്കറെയെ ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. താക്കറെയെ നോമിനേറ്റ് ചെയ്യില്ലെന്ന് ഗവര്‍ണര്‍ കോഷിയാരി നിലപാടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നിങ്ങൾ നിയമം ലംഘിച്ചു’- തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ബംഗ്ലാദേശുകാരെ ഇന്ത്യ കുറ്റ വിമുക്തരാക്കാതെ സ്വീകരിക്കില്ലെന്ന് ബംഗ്ലാദേശ്

മാത്രമല്ല മോദിയെ വിളിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് തിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യാം എന്ന് ഗവര്‍ണര്‍ താക്കറെയോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും ആശ്വാസമാണെങ്കിലും കോണ്‍ഗ്രസിനും എന്‍സിപിക്കും ആശങ്കയേകുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. വര്‍ഷങ്ങളായി ഒരേ സഖ്യത്തിലുളളവരാണ് ശിവസേനയും ബിജെപിയും. ഒരേ ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് രണ്ട് പേരും പിന്തുടരുന്നത്.

പ്രത്യയശാസ്ത്രപരമായി എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമായി ഒരു സാമ്യതയും ഇല്ല.ഇപ്പോള്‍ അധികാരത്തിന് വേണ്ടി ഒരുമിച്ചെങ്കിലും ഈ ബന്ധം അധികകാലം നീണ്ട് പോകില്ല എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മോദിയുടെ സഹായം ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും കടപ്പാട് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഇരുപാര്‍ട്ടികളും തമ്മിലുളള മഞ്ഞുരുകലിന് തുടക്കമിടും എന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. ഇത് മഹാവികാസ് അകാഡി സര്‍ക്കാരിന് ഭീഷണിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button