
ഐസിസ് തലവൻ ബാഗ്ദാദിയുടെ പിൻഗാമിയെ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കാഞ്ഞത് മോശമായിപ്പോയി എന്ന് ജിതിൻ ജേക്കബ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഐഎസിൽ ചേർന്നിരിക്കുന്നത് കേരളത്തിൽ നിന്നാണെന്നിരിക്കെ അവരെ തെരഞ്ഞെടുക്കാതിരുന്നത് നിരാശാജനകമാണെന്ന് ജിതിൻ പരിഹസിക്കുന്നു. ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ ബൂർഷ്വാ അമേരിക്ക ഒരു ബുള്ളറ്റ് പോലും ഉപയോഗിക്കാതെ നായയെ വിട്ട് പേടിപ്പിച്ചു കൊന്നതിനെ തുടർന്ന് പിൻഗാമിയായി ഏതോ കാട്ടറബിയെ നിയമിച്ചിരുന്നു എന്ന വാർത്ത കണ്ടപ്പോൾ ആകെ നിരാശ തോന്നുന്നു. ?
നമ്പർ വൺ കേരളത്തിൽ നിന്നുള്ള വിവരവും വിദ്യാഭ്യാസവും പുരോഗമന നവോത്ഥാന ചിന്തകളുമുള്ള എത്രയോ യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാണ് !
എന്തുകൊണ്ട് അവരെ പരിഗണിച്ചില്ല? അവിടെയും കേരളത്തെ അവഗണിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന് ഇത്രയും സംഭാവന നൽകിയ കേരളത്തെ അവഗണിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റേയും മുഖ്യ ശത്രു അമേരിക്കക്കയും ഇസ്രയേലും ആണ് . പുരോഗമന സാംസ്ക്കാരിക വിപ്ലവ കേരളത്തിന്റെയും അത് തന്നെ.
ഇനിയിപ്പോൾ മേധാവി ആക്കിയില്ലെങ്കിലും ഉപമേധാവി സ്ഥാനത്ത് എങ്കിലും പ്രതിഷ്ഠിക്കാമായിരുന്നു.
എങ്കിൽ മലയാളിക്ക് ആദരം എന്നൊക്കെ പറഞ്ഞു മാമച്ചൻ എട്ടുകോളം വാർത്ത നൽകിയേനെ. കൂടെ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ വിശേഷങ്ങൾ, കുടുംബ വീട്ടിലേക്കുള്ള റൂട്ട് മാപ്പ്, ജീവകാരുണ്യ മേഖലകളിൽ നൽകിയ സംഭാവനകൾ, എന്ന് വേണ്ട കുമരകത്ത് കഴിഞ്ഞ ‘അവധിക്ക്’ വന്നപ്പോൾ കരിമീൻ മപ്പാസ് ആസ്വദിച്ച പോട്ടം ഉൾപ്പെടെ കൊടുത്തേനെ.
എന്തായാലും നവോത്ഥാന സാംസ്ക്കാരിക പുരോഗമന കേരളം ഒന്നായി ഇതിനെതിരെ പ്രതിഷേധിക്കണം. വാളയാർ വിഷയം ഉണ്ടായതിൽ പിന്നെ സംസാര ശേഷി നഷ്ട്ടപെട്ട സാംസ്ക്കാരിക നായകൾക്ക് ഇതൊരു അവസരമായി കണ്ട് മാളത്തിൽ നിന്നും പുറത്ത് വരാനും കഴിയും.
എന്തായാലും അബൂബക്കറിനെ പട്ടിയെ വിട്ട് പേടിപ്പിച്ചു കൊന്ന അമേരിക്കൻ ഭീകരതക്കെതിരെയും, ‘ധീര രക്തസാക്ഷി’ അബൂബക്കറിനെ മഹത്വൽക്കരിച്ചു കൊണ്ട് സുധാകരൻ സഖാവ് എഴുതിയ കവിത എപ്പോൾ പുറത്ത് വരുമോ ആവോ..അതിനായി സാംസ്ക്കാരിക കേരളം കാത്തിരിക്കുന്നു..
Post Your Comments