Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

കിണറില്‍ നിന്നും കണ്ടെത്തിയത് ‘മഹാബലിയെ’; കേരളത്തിന് ഒരു അപൂര്‍വ്വ മത്സ്യം കൂടി

എന്‍ ബി എഫ് ജി ആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷകസംഘം എനിഗ്മചന്ന മഹാബലി എന്നാണ് ഈ അപൂര്‍വ്വ മത്സ്യത്തിന് ശാസത്രീയനാമം നല്‍കിയിരിക്കുന്നത്

കൊച്ചി: കേരളത്തിന്റെ മത്സ്യ സമ്പത്തിലേക്ക് അപൂര്‍വ്വയിനം മത്സ്യം കൂടി. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് വരാല്‍ ഇനത്തില്‍പ്പെടുന്ന ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസിലെ ഉദ്യോഗസ്ഥരാണ് ഈ മത്സ്യത്തെ തിരിച്ചറിഞ്ഞത്. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോടു കൂടിയ ചെറിയ മത്സ്യമാണിത്. എന്‍ ബി എഫ് ജി ആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷകസംഘം എനിഗ്മചന്ന മഹാബലി എന്നാണ് ഈ അപൂര്‍വ്വ മത്സ്യത്തിന് ശാസത്രീയനാമം നല്‍കിയിരിക്കുന്നത്.

നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു. ഇതിന് ഗോള്ളം സ്‌നേക്ക് ഹെഡ് എന്നാണ് പേര് നല്‍കിയിരുന്നത്. ഈ മീനിന്റെ തലയ്ക്ക് പാമ്പിന്റെ തലയോട് രൂപ സാദൃശ്യമുണ്ടായിരുന്നതിനാലാണിത്. ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തില്‍ നിന്നാണ്. ഇതോടെ, ഇന്ത്യയില്‍ ഭൂഗര്‍ഭജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നും ഇത്തരം മത്സ്യയിനങ്ങളെ ഇനിയും കണ്ടെത്താന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഭൂഗര്‍ഭമത്സ്യങ്ങളുടെ സാന്നിധ്യം ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് ശുദ്ധജല ലഭ്യത നിലനിര്‍ത്തുന്നത് ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണെന്നാണ് ഗവേകര്‍ പറയുന്നു. കേരളത്തില്‍ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാല്‍, ഭൂഗര്‍ഭജലാശലയങ്ങളില്‍ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. കിണറുകളിലോ മറ്റ് ഭൂഗര്‍ഭജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവര്‍ കൊച്ചിയിലെ എന്‍.ബി.എഫ്.ജി.ആര്‍ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button