Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

കർണ്ണാടകയിൽ ഒന്നിന് പിറകെ മൂന്നു എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി : തെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് ബിജെപി

കര്‍ണാടകയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരു: കുമാരസ്വാമി സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാർ സർക്കാരിൽ നിന്ന് രാജിവച്ച സ്വതന്ത്ര എം‌എൽ‌എ ആർ ശങ്കറിനെ അയോഗ്യനാക്കി. ഇതിനു പിന്നാലെ മൂന്നു വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസിന്റെയും ,​ കെ.പി.ജെ.പിയുടെയും വിമത എം.എല്‍.എമാരെയാണ് അയോഗ്യരാക്കിയത്. കോണ്‍ഗ്രസ് വിമത എം.എല്‍.എമാരായ രമേശ് ജര്‍ക്കിഹോള്ളി,​ മഹേഷ് കൂമത്തൊല്ലി,​ കെ.പി.ജെ.പിയുടെ ആര്‍. ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ആര്‍. ശങ്കര്‍ ഗവര്‍ണറെക്കണ്ട് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിരുന്നു.

അതെ സമയം ബിജെപി ഇതുവരെ സർക്കാരുണ്ടാക്കാൻ തിടുക്കം കാട്ടിയിട്ടില്ല. സ്പീക്കറുടെ നടപടിക്ക് ശേഷം മാത്രമേ ബിജെപിയുടെ തീരുമാനം പുറത്തു വരൂ എന്നാണ് സൂചന. അതെ സമയം സ്പീക്കർ ഇനിയും കാര്യങ്ങൾ വൈകിപ്പിച്ചാൽ സംസ്ഥാനത്തു രാഷ്‌ട്രപതി ഭരണത്തിന് ബിജെപി ശുപാർശ ചെയ്യുമെന്നാണ് സൂചന. അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതല്‍ അംഗബലം നേടിയതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഇങ്ങനെയൊരു നീക്കത്തിന് ബി.ജെ.പി മുതിരുന്നതെന്നാണ് സൂചന.

കര്‍ണാടകയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ അങ്ങനെയൊരു വിജയം നേടുകയാണെങ്കില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.കര്‍ണാടകയിലെ നിലവിലെ സ്ഥിതി അത്ര സുരക്ഷിതമല്ല. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ എന്തു നടപടിയെടുക്കും എന്നതില്‍ വ്യക്തതയില്ല.

മാത്രമല്ല, ബി.ജെ.പിയുടെ ചില എം.എല്‍.എമാരെ സ്വാധീനിക്കുന്നതിനുള്ള നീക്കങ്ങള്‍ മറുപക്ഷം നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ അംഗബലം ഉറപ്പിച്ച ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതാകും നല്ലതെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button