KeralaLatest NewsNews

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് : അഫാനെ വീണ്ടും ജയിലേക്ക് മാറ്റി

പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച് പൊലിസ് തെളിവെടുത്തു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും ജയിലേക്ക് മാറ്റി. പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച് പൊലിസ് തെളിവെടുത്തു.

രണ്ട് ദിവസം മുമ്പാണ് അഫാനെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ കൊലപ്പെടുത്തിയ, പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫിന്റെയും ഭാര്യ സജിതാ ബീവിയുടെയും ചുള്ളാളം എസ് എന്‍ പുരത്തുള്ള വീട്ടിലാണ് തെളിവെടുപ്പിനായി ആദ്യമെത്തിച്ചത്. വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ലത്തീഫിന്റെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പോലീസ് കണ്ടെടുത്തിരുന്നു.

കൊലയ്ക്കു ശേഷവും ലത്തീഫിനോടുള്ള കലി തീരാത്തതുക്കൊണ്ടാണ് താക്കോലും ഫോണും എടുത്തെറിഞ്ഞതെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. പേരുമലയിലുള്ള അഫാന്റെ വീട്, എലിവിഷം വാങ്ങിയ നാഗരുകുഴിയിലുള്ള സ്റ്റേഷനറികട, കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ് വെയര്‍ കട, ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ കട എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഇന്ന് വൈകിട്ടോടെ തിരികെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button