Latest NewsNewsInternational

റമദാന്‍,പെസഹാ കാലയളവുകളില്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍: അമേരിക്കയുടെ നിര്‍ദ്ദേശം സ്വീകാര്യമെന്ന് ഇസ്രായേല്‍

ഗാസ:   റമദാന്‍, പെസഹാ കാലയളവുകളില്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദ്ദേശം ഇസ്രായേല്‍ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച രാവിലെ അറിയിച്ചു. മുമ്പ് സമ്മതിച്ച വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ നിര്‍ദേശം.

Read Also: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും

വിറ്റ്‌കോഫിന്റെ നിര്‍ദ്ദേശത്തിന്റെ ആദ്യ ദിവസം തന്നെ, ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളില്‍ പകുതി പേരെ വിട്ടയക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ശേഷിക്കുന്ന ബന്ദികളെ കൂടി വിട്ടയക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും

സ്ഥിരമായ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് നിലവിലെ വെടിനിര്‍ത്തല്‍ നീട്ടാനുള്ള നിര്‍ദ്ദേശം വിറ്റ്‌കോഫ് മുന്നോട്ടുവച്ചതെന്ന് നെതന്യാഹുവിന്റെ ഓഫീസ് കൂട്ടിച്ചേര്‍ത്തു. ഗാസയിലെ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം നീട്ടുന്നതിനുള്ള ഇസ്രായേലിന്റെ നീക്കം ഹമാസ് നിരസിച്ചതായി ഹമാസ് വക്താവ് ഹസീം ഖാസിം ശനിയാഴ്ച നേരത്തെ പറഞ്ഞിരുന്നു, എന്നാല്‍ വിറ്റ്‌കോഫിന്റെ പദ്ധതിയെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചില്ല. ഹമാസ് സമ്മതിച്ചാല്‍ വിറ്റ്‌കോഫിന്റെ പദ്ധതിയില്‍ ഇസ്രായേല്‍ ഉടന്‍ തന്നെ ചര്‍ച്ചകള്‍ നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button