Latest NewsKeralaNews

ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും അംഗീകാരം

തിരുവനന്തപുരം: ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും അംഗീകാരം. ഗ്ലോബല്‍ റെക്കോര്‍ഡ്‌സ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ നാഷണല്‍ റെക്കോര്‍ഡ് അംഗീകാരമാണ് ലഭിച്ചത്.

Read Also: അമ്മയ്ക്ക് രണ്ട് മന്ത്രിമാര്‍ ഉള്ളതില്‍ സന്തോഷം, എന്തായാലും അടുത്ത മന്ത്രി ഞാന്‍ തന്നെ: ഭീമന്‍ രഘു

ഛത്തീസ്ഗഡ് മന്ത്രി ടംഗ്റാം വര്‍മ്മ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് അംഗീകാരപത്രം കൈമാറി. 111 അടി ഉയരത്തിലെ മഹാശിവലിംഗത്തിനോട് ചേര്‍ന്ന് 80 അടി ഉയരത്തില്‍ നിര്‍മ്മിച്ചതാണ് വൈകുണ്ഠം. ഇതിന് മുകളിലായി 64 അടി നീളത്തില്‍ ഹനുമാന്റെ വിഗ്രഹവുമുണ്ട്. ശിവലിംഗത്തിലൂടെ കടന്ന് മുകളില്‍ കയറി ഹനുമാന്‍ പ്രതിമയ്ക്കുള്ളിലൂടെ പുറത്തിറങ്ങാം.

പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവലിംഗങ്ങളുടെ മാതൃകയും ഇതിനുള്ളിലെ എട്ട് നിലകളിലായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളത്. ശിവലിംഗത്തിന്റെ ഉള്ളിലൂടെ കയറി, 80 അടി ഉയരത്തില്‍ ഹനുമാന്റെ സമീപം എത്തി അവിടെ നിന്നും വൈകുണ്ഠത്തില്‍ പ്രവേശിക്കുന്ന രീതിയില്‍ ആണ് രൂപകല്‍പന.

വൈകുണ്ഡത്തിനുള്ളില്‍ അനന്തശയനവും അതിനു താഴെ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും കണ്ട് താഴെ ഇറങ്ങാം. അനന്തശയനം, അഷ്ട ലക്ഷ്മികള്‍, ശയനഗണപതി, ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍ എന്നീ വിഗ്രഹങ്ങള്‍ പൂര്‍ണമായും വൈറ്റ് മാര്‍ബിളിലാണ് കൊത്തിയെടുത്തത്. രാജസ്ഥാനിലെ ജയ്പൂരിലാണ് വിഗ്രഹങ്ങള്‍ കൊത്തിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button