Latest NewsKeralaNewsCrime

കാമുകിയുടെ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറി, സൗഹൃദത്തിലേർപ്പെടാൻ നിർബന്ധിച്ചു; അടൂർ ബലാത്സംഗത്തിലെ കൂടുതൽ വിവരങ്ങൾ

ആൺസുഹൃത്താണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി; അടൂരിലെ കൂട്ടബലാത്സം​ഗത്തിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി കൂട്ടബലാത്സം​ഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തിനെതിരെയാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. കാമുകൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും, ശേഷം സുഹൃത്തുക്കളുടെ അടുത്ത് തന്നെ എത്തിച്ച് അവരും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. കാമുകൻ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ നമ്പർ കൈമാറുകയും ഇവർക്ക് കുട്ടിയെ പരിചയപ്പെടുത്തുകയുമായിരുന്നു. തന്റെ സുഹൃത്തുക്കളുമായി സൗഹൃദത്തിലേർപ്പെടാൻ കാമുകൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു.

സംഭവത്തിൽ കാമുകൻ ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായി കാമുകനും സുഹൃത്തുക്കളും ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി അധ്യാപകരോട് തുറന്ന് പറഞ്ഞത്. അധ്യാപകർ ഇക്കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും, പോലീസെത്തി പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു.

ജൂലൈ ആദ്യവാരമാണ് അടൂർ പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയുംവിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തതോടെ കാമുകനും സുഹൃത്തുക്കളും നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടുപേരെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button