KottayamKeralaNattuvarthaNews

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീടുകയറി അക്രമം: യുവാവിന്‍റെ കൈവിരല്‍ വെട്ടി

കോട്ടയം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ വീടുകയറി ആക്രമിച്ച് യുവാവിന്‍റെ കൈവിരല്‍ വെട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനം സ്വദേശി രഞ്ജിത്തിനാണ് സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമിസംഘത്തിന്റെ വെട്ടേറ്റത്. സ്വകാര്യ ബാങ്കിന്റെ മണര്‍കാട് ശാഖയില്‍ നിന്ന് നിയോഗിച്ച സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.

രഞ്ജിത്തിന്റെ പിതാവും ഭാര്യയും കുട്ടിയും സഹോദരനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഘം ആനത്താനത്തെ വീട്ടിലെത്തുന്നതിനു മുൻപ് രഞ്ജിത്തിനെ ഭീഷണിപ്പെടുത്തിയതായും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചതായും പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ അക്രമി സംഘത്തിലെ ഒരാൾക്ക് പിടിവലിക്കിടെ കുത്തേറ്റു. സംഘർഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ജിഷ്ണു കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്.

പുതുവത്സരാഘോഷം; കൊച്ചിയിൽ കർശന നടപടിയുമായി പോലീസ്, 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം 

ഓട്ടോറിക്ഷ വാങ്ങുന്നതിനായി അഞ്ചു വർഷം മുൻപ് എടുത്ത ലോൺ കൃത്യമായി അടച്ചിരുന്നെങ്കിലും കോവിഡ് കാലത്താണ് അടവ് മുടങ്ങിയതെന്നും കുടുംബം പരാതിയിൽ പറയുന്നു. അക്രമിസംഘം കത്തിയെടുത്തു വീശിയപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെയാണ് തന്റെ ഭർത്താവിന്റെ കൈ മുറിഞ്ഞതെന്ന് അജിത്തിന്റെ ഭാര്യ നിസിയ പറഞ്ഞു. അക്രമി സംഘത്തിൽ ഉണ്ടായിരുന്നവർക്കും പരുക്കേറ്റതിനാൽ രഞ്ജിത്തിനും സഹോദരൻ അജിത്തിനുമെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button