
ചാരുംമൂട്: ജില്ലയില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ് നാടുകടത്തിയ പ്രതി കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍. കറ്റാനം ഭരണിക്കാവ് തെക്ക് മനേഷ് ഭവനത്തിൽ കാനി എന്ന് വിളിക്കുന്ന മനീഷ് (20) നെയാണ് കുറത്തികാട് എസ്ഐ എ ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19 ന് എറണാകുളം മധ്യമേഖല ഡിഐജിയുടെ ഉത്തരവ് പ്രകാരം ഇയാൾക്കെതിരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാടു കടത്തുകയായിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്ത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണന്നും പൊലീസ് പറഞ്ഞു.
ഗ്രേഡ് എസ്ഐ സതീഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജി മോൻ, സിപിഒ ശ്രീജിത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments