Latest NewsNewsBusiness

മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവ്, മുന്നേറ്റം തുടർന്ന് റഷ്യ

സെപ്തംബറിൽ ആകെ 3.19 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്

രാജ്യത്തേക്ക് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കണക്കുകൾ പ്രകാരം, സെപ്തംബറിൽ എണ്ണ ഇറക്കുമതി 56.4 ശതമാനമാണ് ഇടിഞ്ഞത്.. ഓഗസ്റ്റിൽ ഇത് 59 ശതമാനമായിരുന്നു. അതേസമയം, എണ്ണ ഇറക്കുമതിയിൽ വൻ മുന്നേറ്റം കൈവരിക്കാൻ റഷ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു മാസത്തെ ഇടവേളക്കുശേഷമാണ് റഷ്യയുടെ മുന്നേറ്റം. ഇതോടെ, ഇന്ത്യയിലേക്കുള്ള എണ്ണ വിതരണക്കാരിൽ രണ്ടാം സ്ഥാനം റഷ്യ നിലനിർത്തി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 4.6 ശതമാനം വർദ്ധനവോടെ 896.000 ബിപിഡി ആയി മെച്ചപ്പെട്ടു.

സെപ്തംബറിൽ ആകെ 3.19 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ റിഫൈനറികളുടെ അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബറിലെ മൊത്തം എണ്ണ ഇറക്കുമതി താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് സെപ്തംബറിൽ രേഖപ്പെടുത്തിയത്. ഖസാക്കിസ്ഥാൻ, റഷ്യ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ വിഹിതം 28 ശതമാനമായി ഉയർന്നു.

Also Read: വാടക ഗര്‍ഭം ധരിച്ചത് നയന്‍താരയുടെ ബന്ധുവല്ല, വിവാഹിതയായ യുവതി: വിവരങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button