
ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കവേ യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായി റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട യമൻ സ്വദേശി തലാലിന്റെ കുടുംബത്തിന് ദയാധനം നൽകാൻ തയ്യാറാണെന്ന് നിമിഷ പ്രിയയുടെ കുടുംബം അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ തലാലിന്റെ കുടുംബവുമായി നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Also Read:അഫ്ഗാനിൽ സ്‌ഫോടനങ്ങൾ: 30 ലധികം പേർ കൊല്ലപ്പെട്ടു, 80 ലേറെ പേർക്ക് പരിക്ക്
നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലും രംഗത്തുണ്ട്. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.
മോചനത്തിനായി യമനിലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ ശേഷം ചര്‍ച്ച നടത്താമെന്ന അഭിപ്രായത്തിലാണ് കേന്ദ്രസര്‍ക്കാർ. കൊല്ലപ്പെട്ട യമൻ പൗരന്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാനാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ തീരുമാനം. തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നാണ് നിമിഷയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.
Post Your Comments