Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

‘ചോദ്യം ചെയ്​തതോടെ ഇ.ഡിയില്‍ വിശ്വാസം കൂടിയോ?’ സഹകരണ മേഖല വിഷയത്തിൽ കെ.ടി ജലീലിനെ​ തള്ളി​ മുഖ്യമന്ത്രി

പലതവണ ജലീലിനെ ചോദ്യം ചെയ്തതുകൊണ്ട് ഇ.ഡിയില്‍ അദ്ദേഹത്തിന് വിശ്വാസം കൂടിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ടി. ജലീല്‍ എം.എല്‍.എയെ തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖല ഇ.ഡി. കെെകാര്യം ചെയ്യേണ്ടതല്ല. എ.ആര്‍. ന​ഗര്‍ ബാങ്കിലെ തിരിമറിയില്‍ സഹകരണ വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ജലീല്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. പലതവണ ജലീലിനെ ചോദ്യം ചെയ്തതുകൊണ്ട് ഇ.ഡിയില്‍ അദ്ദേഹത്തിന് വിശ്വാസം കൂടിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തതാണല്ലോ. ചോദ്യം ചെയ്യലോടെ ഇ.ഡിയില്‍ കുറെക്കൂടി വിശ്വാസ്യത ജലീലിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിന്‍റെ സഹകരണ മേഖല ഇ.ഡിയല്ല കൈകാര്യം ചെയ്യേണ്ടത്. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തുകൊണ്ടിരിക്കുന്നുണ്ട്.’

‘ജലീല്‍ പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. അതില്‍ ഇപ്പോഴുള്ള തടസം കോടതി സ്റ്റേ നിലനില്‍ക്കുന്നത് കൊണ്ടാണ്.ബാങ്ക് ക്രമക്കേടില്‍ ഇ.ഡിയുടെ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയായ രീതിയല്ല. ഇവിടെ അന്വേഷണം നടത്താന്‍ ആവശ്യമായ എല്ലാ ഏജന്‍സികളുമുണ്ട്’ എ.ആര്‍. ന​ഗര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജലീല്‍ പരാമര്‍ശിച്ച ബാങ്കിന്റെ പേരില്‍ കോപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. അതില്‍ കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതു കൊണ്ടാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ കഴിയാതിരുന്നത്. ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ജലീല്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്.

ഇവിടെ അന്വേഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുണ്ട്. ആ സംവിധാനത്തിന്റെ ഭാ​ഗമായി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് യാതൊരു വിധത്തിലുളള തടസവും ഇവിടെ ഉണ്ടാകില്ല. കുറ്റം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയും അതിന്റെ ഭാ​ഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button