
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി. സാം പിത്രോദയുഡി പേരും കുറ്റപത്രത്തിലുണ്ട്. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്.
ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡ് പത്രത്തിൻറെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിൻറെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.
കോൺഗ്രസ് മുഖപത്രം നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 700 കോടിയുടെ ആസ്‌തികൾ ഏറ്റെടുക്കാൻ ഇ ഡിനടപടികൾ ആരംഭിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള അസോസിയേറ്റ് ജേണൽ ലിമിറ്റഡിന് (എജെഎൽ) എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വത്ത് ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച മൂന്ന് സ്ഥലങ്ങളിൽ നോട്ടീസ് പതിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ദില്ലി ഐടിഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലഖ്‌നൗ ബിശ്വേശർനാഥ് റോഡിലെ എജെഎൽ കെട്ടിടം എന്നിവിടങ്ങളിലാണ് നോട്ടീസ് പതിച്ചത്. ദില്ലിയിലെയും ലഖ്‌നൗവിലെയും കെട്ടിടങ്ങൾ എത്രയും വേഗം ഒഴിയണമെന്നാണ് നോട്ടീസിലെ നിർദേശം.
Post Your Comments