Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsNewsIndia

വാക്‌സിനുകൾ മറിച്ചുവിൽക്കാനുളള പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിയിൽ രാഹുൽ ഗാന്ധി മൗനം പാലിച്ചെന്ന് ആക്ഷേപം

ന്യൂഡൽഹി : കോവിഡ് വാക്‌സിനുകൾ സ്വകാര്യ ആശുപത്രികൾക്ക് ഇരട്ടിയിലധികം വിലയ്ക്ക് മറിച്ചുവിൽക്കാനുളള പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന്റെ നടപടി വിവാദമായിരുന്നു. 18 നും 44 നും ഇടയിൽ പ്രായമുളളവർക്കുളള ഒറ്റത്തവണ വാക്സിൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾ വഴി നൽകാനായിരുന്നു സർക്കാർ നീക്കം. വിവാദമായതിനെ തുടർന്ന് ഉത്തരവ് സർക്കാർ പിൻവലിച്ചിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് വാക്‌സിൻ ക്ഷാമത്തെക്കുറിച്ച് വാചാലനാകുന്ന രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ മൗനം പാലിച്ചതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

Read Also : ഓക്‌സിജൻ കോൺസൺട്രേറ്ററുകളുടെ വില ഘട്ടം ഘട്ടമായി കുറയ്ക്കാൻ ഒരുങ്ങി മോദി സർക്കാർ 

സംഭവത്തിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അഴിമതി നടത്തിയതായി ശിരോമണി അകാലി ദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ ആരോപിച്ചു. അമരീന്ദറിന്റെ ഡൽഹി സന്ദർശനം ഇതിന് വേണ്ടി ആയിരുന്നോയെന്ന് സംശയിക്കണമെന്നും ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാൻ അമരീന്ദർ കോഴ നൽകിയതായും പിപിഇ കിറ്റുകളിലും യൂണിഫോമുകളിലും പാവപ്പെട്ടവർക്കുളള ആനുകൂല്യങ്ങളിലും കൈകടത്തിയ കോൺഗ്രസ് നേതാക്കൾ വാക്‌സിനെപ്പോലും വെറുതെ വിടുന്നില്ലെന്ന് ബട്ടീന്ദയിൽ നിന്നുളള എംപി കൂടിയായ ഹർസിമ്രത് കൗർ പരിഹസിച്ചു.

പാവങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുന്നില്ലെന്നാണ് രാഹുലിന്റെ കുറ്റപ്പെടുത്തൽ. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി ഓരോ ഡോസിനും 650 രൂപ ലാഭത്തിൽ വാക്‌സിൻ മറിച്ചുവിൽക്കുകയാണ്. എന്നിട്ടും അദ്ദേഹം നിശബ്ദനായിരിക്കുന്നു. ഒരു ട്വീറ്റ് പോലും കണ്ടില്ലെന്നും ഹർസിമ്രത് കൗർ പറഞ്ഞു.

ഇടപാടുമായി ബന്ധമുളളവർക്ക് പഞ്ചാബ് മുഖ്യമന്ത്രി ക്ലീൻ ചിറ്റാണ് നൽകിയിരിക്കുന്നതെന്നും ഹർസിമ്രത് കൗർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അതിലൂടെ മാത്രമേ സത്യം പുറത്തുവരികയുളളൂവെന്നും ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button