സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നും രാജനെ തഴഞ്ഞു; കിടപ്പാടമെന്ന സ്വപ്നം നടക്കാതെ വന്നത് ഇങ്ങനെ

പാവങ്ങൾക്ക് ലൈഫിൽ ഒരു വീട്, രാജനും കുടുംബത്തിനും ലഭിച്ചില്ല

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ മരണപ്പെട്ട സംഭവം കേരളത്തെ പിടിച്ചുകുലുക്കുന്നു. പ്രബുദ്ധ കേരളമെന്ന് പറയുമ്പോഴും ഇത്തരത്തിൽ പാവപ്പെട്ടവരുടെ ജീവനുപോലും ഭീഷണിയായി മാറുന്ന ഇടമായി സംസ്ഥാനം മാറുന്നുവോ എന്ന ആശങ്കയിൽ ജനങ്ങൾ.

ലൈഫ് പദ്ധതിയിൽ പോലും ഇവരെ ഉൾപ്പെടുത്തിയിരുന്നില്ല. സർക്കാർ കൊട്ടിഘോഷിച്ച ലൈഫ് പദ്ധതിയിൽ പോലും രാജനെ ഉൾപ്പെടുത്തിയിരുന്നില്ല. പാവപ്പെട്ടവനൊരു വീട് എന്ന പദ്ധതിയിൽ നിന്നും എന്തുകൊണ്ടാണ് രാജനെയും കുടുംബത്തേയും തഴഞ്ഞതെന്ന കാര്യം വ്യക്തമല്ല.

Also Read: പിഎംഎവൈയിൽ കേന്ദ്രം നൽകിയ 932.63 കോടി മറച്ചു വെച്ച് 881 കോടിയെന്ന് തോമസ് ഐസക്ക് :ഒടുവിൽ സത്യം പുറത്ത്

സംഭവം നടന്നത് 22- നാണ്. മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.

Share
Leave a Comment