Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

ആറ് മാസം മുൻപ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കായി കഴിഞ്ഞദിവസം പാർട്ടി നടത്തിയിരുന്നു: രാത്രി വൈകി ഉറങ്ങാന്‍ കിടന്ന സുശാന്തിനെ പിന്നീട് കണ്ടത് മരിച്ച നിലയിൽ: വസതിയില്‍ നിന്ന് മരുന്നുകുറിപ്പുകളും മരുന്നും കണ്ടെടുത്തു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് സിനിമാലോകം. ബാന്ദ്ര വസതിയിലെ താരത്തിന്റെ റൂമില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ആറ് മാസം മുൻപാണ് 4.5 ലക്ഷം രൂപ വാടക നൽകി സുശാന്ത് വീട് വാടകയ്ക്ക് എടുത്തത്. സുശാന്തും അടുത്ത സുഹൃത്തുക്കളുമാണ് മരണത്തിന്റെ തലേദിവസം വീട്ടിലുണ്ടായിരുന്നത്. പാര്‍ട്ടിക്ക് ശേഷം ഏറെ വൈകി ഉറങ്ങാൻ പോയ താരത്തെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ സുശാന്തിന്റെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും വിവരമൊന്നുമില്ലാതായതോടെ ജോലിക്കാരന്‍ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുശാന്തിന്റെ മാനേജര്‍ ഒരു കീ നിര്‍മ്മാതാവിനെ വിളിച്ചുവരുത്തിയാണ് വാതില്‍ തുറന്നത്.

Read also:പത്മജ രാധാകൃഷ്‌ണൻ അന്തരിച്ചു

താരത്തിന്റെ മരണം കൊലപാതകമെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ ആരോപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. അതേസമയം സുശാന്ത് കഴിഞ്ഞ ആറു മാസമായി വിഷാദരോഗത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വീട്ടില്‍ നിന്ന് ചില മരുന്ന് കുറിപ്പടികളും, മരുന്നുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആറ് ദിവസം മുൻപ് മരിച്ച സുശാന്തിന്റെ മാനേജര്‍ ദിഷ സാലിയന്റെ ആത്മഹത്യയ്ക്ക് മുൻപും ഒരുപാര്‍ട്ടി നടന്നത് ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ഇരുവരുടെയും മരണത്തിലെ സാമ്യതകൾ ചർച്ചയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button