
ഛത്തീസ്ഗഡ്; പതിനായിരക്കണക്കണക്കിന് ഫോളോവേഴ്സുള്ള സുന്ദരിയുടെ യഥാർഥഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ, നിഷ ജിൻഡാലെന്ന പേരിലാണ് യുവാവ് ഈ പേജ് വർഷങ്ങളായി കൈകാര്യം ചെയ്തിരുന്നത്.
എന്നാൽ ഏറെ നാളുകളായി സമുദായ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളുമാണ് ഈ പേജിലൂടെ പുറത്ത് വന്നിരുന്നത്, ഇത് തുടർക്കഥയായതോടെയാണ് പോലീസ് ഈ പേജിനെക്കുറിച്ച് അന്വേഷണം നടത്തുന്നതും ഒരു പുരുഷനാണ് ഈ പേജ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തിയത്.
നിഷ ജിൻഡാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് കണ്ടത് രവി പൂജാറിനെയാണ്, സമുദായിക സ്പർധയുണ്ടാക്കും വിധം പോസ്റ്റുകൾ ചെയ്തിരുന്ന രവിയോട് ഞാൻ പോലീസ് കസ്റ്റഡ്യിലാണ് ഞാനാണ് നിഷ ജിൻഡാലെന്ന് സ്വന്തം ഫോട്ടോയടക്കം പോലീസ് ഈ പേജിൽ ഇടീക്കുകയും ചെയ്തു.
साम्प्रदायिक वैमनस्यता भड़काने के आरोप में जब @RaipurPoliceCG FB user “निशा जिंदल” को गिरफ़्तार करने पहुँची तो पता चला कि ११ साल से engineering पास नहीं कर पा रहे “रवि” ही वास्तव में “निशा”हैं! ?
“निशा” के >10,000 फ़ालोअर्ज़ को सच बताने पुलिस ने रवि से ही उनकी सच्चाई पोस्ट कराई! pic.twitter.com/x7RSCqRftn
— Priyanka Shukla (@PriyankaJShukla) April 18, 2020
കൂടാതെ റായ്പുര്‍ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേലും ട്വീറ്റ് ചെയ്തിരുന്നു. ‘ഒരു തട്ടിപ്പും വെറുതെ വിടില്ല. തെറ്റിദ്ധരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാം നമുക്ക് വെളിപ്പെടുത്താമെന്നും മന്ത്രി കുറിച്ചു.
ഇത്രയും നാൾ തങ്ങൾ ഫോളോ ചെയ്ത അതി സുന്ദരിയായ യുവതിയുടെ പിന്നിലുള്ള ആളെകണ്ട് ഫോളോവേഴ്സടക്കം ഞെട്ടിയിരിക്കുകയാണ്.
Post Your Comments