Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

പിതാവിന്റെയും മകളുടെയും കൊലപാതകത്തിന് പിന്നിലെ നിഗൂഢത പുറത്ത്: അവിഹിതം നേരില്‍ കണ്ടത്

ധാക്ക• ചിറ്റഗോംഗിലെ വാടകവീട്ടിൽ നിന്ന് ഒരു പുരുഷന്റെയും മകളുടെയും തൊണ്ട മുറിച്ച നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെടുത്തതിന് തൊട്ടുപിന്നാലെ കൊലപാതകത്തിന്റെ രഹസ്യം കണ്ടെത്തി പോലീസ്.

അബുതാഹിര്‍, നാല് വയസുകാരിയായ മകള്‍ ബീബി ഫാത്തിമ എന്നിവരാണ്‌ കൊല്ലപ്പെട്ടത്. അബു താഹറിന്റെ ഭാര്യ ഹസീന ബീഗം അയൽവാസിയായ മൈനുദ്ദീനൊപ്പം ചേര്‍ന്നാണ് ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു.

തനിക്ക് വളരെക്കാലമായി മൈനുദ്ദീനുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹസീന കുറ്റസമ്മതം നടത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ്, നഗരത്തിലെ നിംതോളി പ്രദേശത്തെ വീട്ടിൽ നിന്ന് അബു താഹെർ (35), മകൾ ബീബി ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തത്. രക്തക്കറ പുരണ്ട കത്തിയും പോലീസ് കണ്ടെടുത്തു.

മൈനുദ്ദീനുമായുള്ള അമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഹസീന, മകൾ ഫാത്തിമയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ കമ്മീഷണർ അമേന ബീഗം പറഞ്ഞു.

ഇക്കാര്യം പിതാവിനോട് വെളിപ്പെടുത്തുമെന്ന് ഫാത്തിമ മാതാവിനെ ഭീഷണിപ്പെടുത്തിയപ്പോൾ മൈനുദ്ദീൻ പെൺകുട്ടിയെ മുറുകെ പിടിച്ചു, ഹസീന തൊണ്ട മുറിച്ചു. കുറച്ചു കഴിഞ്ഞ്,
അബുതാഹിര്‍ വീട്ടിലെത്തിയപ്പോള്‍, അവർ ആദ്യം അയാളെ കഴുത്തു ഞെരിച്ചു, തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടന്നയുടനെ ഒളിവിൽ പോയ മൈനുദ്ദീനെ, ശനിയാഴ്ച പുലർച്ചെ നൊഖാലിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അബു താഹറിന്റെ മൂത്ത സഹോദരൻ നൂർ ആലം, ഹസീന ബീഗം, മൈനുദ്ദീൻ എന്നിവർക്കെതിരെ ബന്ദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button