Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഭഗവാന്‍ ശ്രീരാമന്റെ കുടുംബപരമ്പരയില്‍ പെട്ടവരാണ് തങ്ങളെന്ന അവകാശവാദവുമായി രാജകുടുംബാംഗമായ എം.പി

ന്യൂഡല്‍ഹി•ഭഗവാന്‍ ശ്രീരാമന്റെ പിന്മുറക്കാരാണ് തങ്ങളെന്ന അവകാശവാദവുമായി രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പിയും ജയ്പൂര്‍ രാജാ കുടുംബാംഗവുമായ ദിയാ കുമാരി രംഗത്ത്.

ശ്രീ രാമന്റെ മകന്‍ കുശന്റെ കുടുംബ പരമ്പരയില്‍പ്പെട്ടവരാണ് തങ്ങളുടെ കുടുംബമെന്നാണ് ദിയ ട്വിറ്ററില്‍ അവകാശപ്പെടുന്നത്. അയോധ്യാ കേസ് വാദത്തിനിടെ രാമന്റെ വംശപരമ്പരയായ രഘുവംശത്തില്‍പ്പെട്ട ആരെങ്കിലും ജീവിച്ചിരുക്കുന്നുണ്ടോ എന്നുള്ള ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടനാ ബഞ്ച് കൗതുക പൂര്‍വ്വം ചോദിച്ചതിന് പിന്നാലെയാണ് ദിയാ കുമാരിയുടെ പ്രതികരണം.

കുശന്റെ പിന്‍ഗാമികളായ ഞങ്ങളുടെ കുടുംബം പോലെ ശ്രീ രാമന്റെ പിന്മാഗ്മികള്‍ ലോകമെമ്പാടുമുണ്ടെന്ന് ദിയ പറഞ്ഞു.

ALSO READ: ജയ്‌പൂര്‍ ‘രാജകുമാരി’ ബി.ജെ.പി സ്ഥാനാര്‍ത്ഥി

ശ്രീരാമന്‍റെ പരമ്പരയില്‍പ്പെട്ടവരാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. എന്തെങ്കിലും താല്‍പര്യത്തിന് വേണ്ടിയല്ല ഇത് പറയുന്നത്. വിവാദ ഭൂമിയില്‍ യാതൊരു അവകാശ വാദവും ഉന്നയിക്കില്ല. നിമയ യുദ്ധത്തിലും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ഹൃദയത്തില്‍നിന്ന് വന്ന സത്യമാണ് ഞാന്‍ പറഞ്ഞത്’.- ദിയാകുമാരി പറഞ്ഞു.

ജയ്പൂര്‍ സിറ്റി പാലസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം നിലവിലെ ജയ്പൂര്‍ രാജാവായ പദ്മനാഭ് സിംഗ് കുശന്‍റെ 309ാം തലമുറയാണെന്ന് മ്യൂസിയത്തിലെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാമു രാംദേവ് പറഞ്ഞു.

ALSO READ: വിവാഹ മോചനം തേടി ജയ്പൂര്‍ രാജകുമാരി: അവസാനിക്കുന്നത് 21 വര്‍ഷത്തെ ദാമ്പത്യം

രജപുത്രരില്‍ കുച്ച് വാഹ വംശത്തില്‍പ്പെട്ടവരാണ് ജയ്പൂര്‍ ഭരണാധികാരികള്‍. കുശന്റെ വംശത്തില്‍പ്പെട്ടവരാണ് ഇവര്‍ എന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

അയോധ്യയിലെ തര്‍ക്കഭൂമി കുശന്‍റെ പിന്‍ഗാമികളായ കച് വഹാസിന്‍റെ ഉടമസ്ഥതിയാലായിരുന്നുവെന്ന് രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ ചരിത്രവിഭാഗം തലവന്‍ ആര്‍ നാഥ് അവകാശപ്പെട്ടിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച നാഥ് ഇക്കാര്യമുന്നയിച്ച്‌ നിരവധി കത്തുകള്‍കേന്ദ്ര സര്‍ക്കാറിന് എഴുതുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button