Crime

പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

മുംബൈ: യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ ചെയ്തു.. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം.

ദമ്പതികള്‍ പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇവരുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തത്. 2016-ലാണ് പ്രതിയായ രന്‍ജീത് ചൗധരി നാല്‍പ്പതുകാരിയായ യുവതിയെ പരിചയപ്പെടുന്നത്. പച്ചക്കറികളും മറ്റും മൊത്തവ്യാപരം നടത്തുന്ന ആളെന്ന രീതിയിലാണ് ഇയാള്‍ യുവതിയുമായി അടുപ്പം സ്ഥാപിക്കുന്നത്.

സംഭവ ദിവസം യുവതിയൊടൊപ്പം പച്ചക്കറി ചന്തയിലേക്ക് കാറില്‍ പോയ ഇയാള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിപ്പിച്ച് ഇവരെ ബോധരഹിതയാക്കുകയായിരുന്നു. ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. ഇതേ സമയം ഇയാളുടെ ഭാര്യ പീഡന ദൃശ്യങ്ങളുടെ വീഡിയോ പകര്‍ത്തി.

പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയുടെ കൈയ്യില്‍ നിന്നും വന്‍ തുക തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പീഡനത്തെ അതിജീവിച്ച യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button