Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

തൊടുപുഴയിലെ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹത,​ പോലീസ് അന്വേഷണം ആരംഭിച്ചു

മേയില്‍ മരണപ്പെട്ട ഇയാളെ ഹ‌ൃദയാഘാതമെന്ന് പറഞ്ഞ് ദഹിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: തൊടുപുഴയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ഏഴു വയസുകാരന്റെ പിതാവിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. മരണത്തിലെ ദൂരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പത്ത് വര്‍ഷം മുമ്പാണ് യുവതിയുമായി ഇയാള്‍ വിവാഹിതനായത്. കഴിഞ്ഞ മേയില്‍ മരണപ്പെട്ട ഇയാളെ ഹ‌ൃദയാഘാതമെന്ന് പറഞ്ഞ് ദഹിപ്പിക്കുകയായിരുന്നു. വിവാഹ സമയത്ത് സിഡിറ്റിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.

പാപ്പനംകോട് ശ്രീചിത്ര എന്‍ജിനിയറിങ് കോളജില്‍നിന്നാണ് ബിടെക് കരസ്ഥമാക്കിയത്. അരുണിന് കടം കൊടുത്ത 4000 രൂപയുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിന് ശേഷം അരുണിനെ മണക്കാട് ഉള്ള വീട്ടില്‍ ഇയാള്‍ കയറ്റിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുട്ടിയുടെ പിതാവ് മരിച്ചതിന് ശേഷമാണ് അരുണ്‍ അവിടെയെത്തിയത്. തുടര്‍ന്ന് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.യുവാവിന്റെ അപ്രതീക്ഷിത മരണവും അന്ന് വന്നതിന് ശേഷം അരുണ്‍ യുവതിയുടെ പെട്ടെന്ന് അടുത്തതുമാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്.

അത് ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം ദഹിപ്പിച്ചതിനാല്‍ യുവതിയേയും അരുണിനെയും ചോദ്യം ചെയ്താലെ മരണത്തെക്കുറിച്ച്‌ സൂചനകള്‍ ലഭിക്കു. പരാതി ഉയ‌ര്‍ന്നതിനാല്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താണ് പൊലീസിന്റെ തീരുമാനം.അരുണിന് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുത്ത് ഗുണ്ടയുമായി ചേര്‍ന്നു മണല്‍കടത്ത് തുടങ്ങിയ അരുണ്‍ അമ്മയെ ഭീഷണിപ്പെടുത്തി നന്തന്‍കോട് ഉണ്ടായിരുന്ന ഫ്ലാറ്റ് എഴുതി വാങ്ങിയിരുന്നു. പിന്നീട് അവിടെയായി താമസം. അരുണ്‍ വീട്ടില്‍ വച്ച്‌ മദ്യപിക്കാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button