Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

പമ്പാ തീരത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഇങ്ങനെ

കോണ്‍ക്രീറ്റ് നിര്‍മാണം ഒഴിവാക്കി താല്‍ക്കാലിക താമസ സൗകര്യം ഇവിടെ ഒരുക്കും.

പത്തനംതിട്ട: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം പഴയതുപോലെ ആയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനായി നിരവധി ആളുകളാണ് സഹായ ഹസ്തവുമായി രംഗത്തെത്തുന്നതും. പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലും വന്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ പ്രളയത്തില്‍ തകര്‍ന്ന പമ്പാ തീരത്ത് 60 ദിവസത്തിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

ടാറ്റ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാകും നിര്‍മാണം. കന്നിമാസ പൂജയ്ക്ക് നട തുറക്കും മുമ്പ് തീര്‍ത്ഥാടകര്‍ക്കായി അഞ്ഞൂറോളം ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. തുലാവര്‍ഷം കൂടി മുന്‍കൂട്ടി കണ്ടാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സഹായത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്. നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കി പമ്പയിലെ തിരക്ക് കുറയ്ക്കാനുളള പദ്ധതിയാണ് രണ്ടാം ഘട്ടം.

Also Read : വന്യമൃഗങ്ങൾക്കിടയിലൂടെ മാസ പൂജ മുടക്കാതെ നോക്കാനായി പോയ പ്രളയകാലത്തെ കഠിനമായ ശബരിമല യാത്ര ഓർത്തെടുത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്

കോണ്‍ക്രീറ്റ് നിര്‍മാണം ഒഴിവാക്കി താല്‍ക്കാലിക താമസ സൗകര്യം ഇവിടെ ഒരുക്കും. കന്നിമാസ പൂജയ്ക്കായി ഈ മാസം 16ന് നട തുറക്കും മുമ്പ് ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിനു ശേഷം രണ്ടു രീതിയിലുളള പുനര്‍ നിര്‍മാണമാണ് ദേവസ്വം ബോര്‍ഡ് ആസൂത്രണം ചെയ്യുന്നത്. അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുക, കെട്ടിടങ്ങളുടെ ബലപരിശോധന നടത്തി ദുര്‍ബലമായവ നീക്കം ചെയ്യുക, ഇടിഞ്ഞുവീണ പമ്പാ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുക, താല്‍ക്കാലിക നടപ്പന്തല്‍ നിര്‍മിക്കുക തുടങ്ങിയ കാര്യങ്ങള്‍ 60 ദിവസത്തിനകം പൂര്‍ത്തിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button