Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Article

ഓണത്തെ സംബന്ധിച്ചുള്ള ചില ചൊല്ലുകള്‍

ഓണം മലയാളികള്‍ക്ക് വെറും ഒരു ആഘോഷം മാത്രമല്ല. ഒത്തുകൂടലിന്റെ, ഗൃഹാതുരതയുടെ ഒത്തുചേരല്‍ കൂടിയാണ്. ഓണത്തെ സംബന്ധിച്ച് പണ്ട് നിരവധി ചൊല്ലുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ ഇന്ന്  അതെല്ലാം മറന്നുതുടങ്ങി എന്ന് വേണം പറയാൻ. ഇന്നത്തെ തലമുറ മറന്നുതുടങ്ങിയ ചില ഓണച്ചൊല്ലുകൾ നോക്കാം.

* അത്തം പത്തിന് പൊന്നോണം.
* അത്തം വെളുത്താൽ ഓണം കറുക്കും.
* അത്തം പത്തോണം.
*ഓണം പോലെയാണോ തിരുവാതിര?
*ഓണം മുഴക്കോലുപോലെ.
*ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
*ഓണം വരാനൊരു മൂലം വേണം.
*ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
*ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
*ഓണത്തിനല്ലയൊ ഓണപ്പുടവ.
*ഓണത്തേക്കാൾ വലിയ വാവില്ല.
*ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
*കാണം വിറ്റും ഓണമുണ്ണണം.
*ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
*ഓണം കേറാമൂല.
*അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
*അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
*ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
*ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
* ഉറുമ്പു ഓണം കരുതും പോലെ.
*ഉള്ളതുകൊണ്ട് ഓണം പോലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button