
ശ്രീനഗര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. കാശ്മീര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ സാക്കുറയിലുള്ള സര്‍ക്കാര്‍ കോളേജില്‍ യുനാനി മെഡിസിന് ആന്‍ഡ് സര്‍ജറി ബിരുദ വിദ്യാര്‍ത്ഥിയും ജമ്മുകാശ്മീരില്‍ 2012 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇനാമുല്‍ ഹഖിന്റെ സഹോദരനുമായ ഷംസുള്ഹഖ് മെഖ്നു (25)വാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്.
Also Read : സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി
മെഖ്നുവിനെ മേയ് 22 മുതല്‍ കാണാതാകുകയായിരുന്നു. മെഖ്നുവിന്റേത് അടക്കമുള്ള ചിത്രങ്ങള്‍ ഹിസ്ബുള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. മുഹമ്മദ് റഫീഖിന്റെ മകനാണ് മെഖ്നുവെന്നും ഇയാളുടെ കോഡ് പേര് ‘ബുര്‍ഹാന്‍ സനി ‘ എന്നാണെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഡ്രാഗുഡ് ഗ്രാമസ്വദേശിയാണ് ഷംസുള്‍.
Related Articles

കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യു : ഉദ്ദംപൂരില്‍ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : തീവ്രവാദികളുടെ ബൈക്ക് കണ്ടെത്തി , ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചിരുന്നു

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

Post Your Comments