Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ജി.എന്‍.പി.സി: മുന്‍കൂര്‍ ജാമ്യം തേടി അഡ്മിന്‍ കോടതിയില്‍; അഡ്മിനെതിരെ പുതിയ കേസുകളുമായി കുരുക്ക് മുറുക്കി എക്സൈസ്

തിരുവനന്തപുരം•മദ്യപാനത്തെ പ്രോത്സാഹിപിച്ചതിന്റെ പേരില്‍ എക്സൈസ് കേസെടുത്തതിനെത്തുടര്‍ന്ന് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനുമായ തിരുവനന്തപുരം സ്വദേശി ടി.എല്‍ അജിത്‌ കുമാര്‍ മുന്‍‌കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഗ്രൂപ്പിനെതിരെ കേസെടുത്തത് മുതല്‍ തിരുവനന്തപുരം സ്വദേശികളായ അജിത് കുമാറും ഭാര്യയും ഗ്രൂപ്പ് മോഡറേറ്ററുമായ വിനിയും ഒളിവിലാണ്.

അജിത്ത് കുമാറിനെതിരെ പുതിയ കേസെടുക്കാനുള്ള നീക്കത്തിലാണ് എക്സൈസ്. മദ്യപാനത്തെ പ്രോൽസാഹിപ്പിക്കാൻ ഫേസ്ബുക്ക് പേജ് തുടങ്ങിയ അജിത് കുമാർ ടിക്കറ്റ് വച്ച് മദ്യസൽക്കാരം നടത്തിയിരുന്നെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയ കേസ് എടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പാപ്പനംകോട്ടെ അജിത് കുമാറിന്‍റെ വീട്ടിൽ എക്സൈസ് സംഘം ഇന്ന് നടത്തിയ പരിശോധനയില്‍ മദ്യം വിളമ്പുന്ന പാർട്ടികളും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തി. ടിക്കറ്റ് വച്ചായിരുന്നു അജിത് കുമാര്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യ 2 പെഗ് മദ്യം സൗജന്യമായി നടൽകുന്ന പാർട്ടികളുടെ ടിക്കറ്റ് 1400 രൂപയ്ക്കാണ് വിറ്റിരുന്നത്. വീടിനടുത്തുള്ള ഹോട്ടലിൽ നടന്ന സൽക്കാരത്തിന്‍റെ ടിക്കറ്റുകൾ അജിത്തിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെത്തി. ഒരു എയർ ഗണ്ണും കണ്ടെത്തിയിട്ടുണ്ട്.

മദ്യപാനം പ്രോൽസാഹിപ്പിക്കാൻ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചക്കല്‍, ശ്രീനാരായണ ഗുരു അടക്കമുള്ള ആദ്ധ്യാത്മിക നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതിനും പുതിയ കേസുകൾ റെജിസ്റ്റർ ചെയ്യും. ഇതിനായി പൊലീസിന് എക്സൈസ് റിപ്പോർട്ട് നൽകും.

അജിത് കുമാറിന് പുറമേ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻമാരായ മറ്റ് 36 പേരും പ്രതികളാകും. കേസെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഭൂരിപക്ഷം അഡ്മിന്മാരും ഗ്രൂപ്പില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ 11 അഡ്മിന്‍മാര്‍ മാത്രമാണ് ഗ്രൂപ്പിലുള്ളത്.

അതേസമയം, പേജ് മരവിപ്പിക്കാൻ ഫേസ്ബുക്കിന് എക്സൈസ് വകുപ്പ് നാളെ കത്ത് അയക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button