Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കെവിൻ മരിച്ചിട്ട് ഇന്ന് പതിനേഴാം ദിവസം; സങ്കടങ്ങളെ തോല്‍പ്പിച്ച്‌ അച്ഛന്‍ ജോസഫിനൊപ്പം നീനു കോളേജിലേക്ക്

കെവിന്റെ കൊലപാതകം നടന്ന് പതിനേഴാം നാൾ സങ്കടങ്ങളെ തോല്‍പ്പിച്ച്‌ നീനു വീണ്ടും കോളേജിലേക്ക്. ഇന്ന് രാവിലെ കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളേജിൽ കൊണ്ടുചെന്നാക്കിയത്. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ച ശേഷം കെവിന്റെ ഫോട്ടോയുടെ മുന്നിൽ കുറച്ചുനേരം നിന്ന ശേഷമാണു നീനു തന്റെ ദിവസത്തിന് തുടക്കം കുറിച്ചത്. പഠിച്ച് ജോലി വാങ്ങിയശേഷം കല്യാണം കഴിക്കാം എന്നുള്ളത് കെവിന്റെ തീരുമാനമായിരുന്നു.

Read Also: സോഷ്യല്‍ മീഡിയയിലെ ഇത്തരം അക്കൗണ്ടുകളെ പിന്തുടരുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞ് നീനു തയ്യാറായപ്പോഴേക്കും അമ്മ ചോറുകൊണ്ടുകൊടുത്തു. വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിൻറെ നിർദേശപ്രകാരം കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യം പോയത്. തുടർന്ന് കോളേജിലെത്തിയ ശേഷം ജോസഫും നീനുവിനോടൊപ്പം പ്രിൻസിപ്പലിനെ കാണുകയുണ്ടായി. കോളേജ് അധികൃതരും കൂട്ടുകാരും വളരെ സന്തോഷത്തോടെയാണ് സങ്കടക്കടലിൽ നിന്നും കരകയറുന്ന നീനുവിനെ സ്വീകരിച്ചത്. പഠനം തുടരാന്‍ എന്തു സഹായവും അവർ വാഗ്‌ദാനം ചെയ്യുകയുണ്ടായി. നീനു ക്ലാസ് റൂമിലേക്കു കയറിപ്പോകുന്നത് ജോസഫ് ഇത്തിരിനേരം നോക്കിനിൽക്കുകയുണ്ടായി. അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കുമെന്നായിരുന്നു ജോസഫിന്റെ വാക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button