Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്

കൊച്ചി ; ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്. ദിലീപിനെതിരെയുള്ള പ്രമുഖരുടെ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കവെയാണ് പിസി ജോര്‍ജ്ജ് ഒരു അഭിമുഖത്തിൽ നടിക്കെതിരെ അധിക്ഷേവുമായി രംഗത്തെത്തിയത്.

കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയെ അധിക്ഷേപിച്ചുകൊണ്ടാണ് പിസി ജോർജ് സംസാരിക്കുന്നത്. ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിച്ചതിനെയും പിസി ന്യായീകരിക്കുന്നു. “ദിലീപ് എന്ന് പറയുന്ന ആള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ല . പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ” എന്നു പിസി ജോർജ് ചോദിക്കുന്നു.

”ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ട്. എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ? ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതകി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല. ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും” അഭിമുഖത്തില്‍ പിസി ജോർജ് വ്യക്തമാക്കുന്നു.

”ആറ് മണിക്കൂര്‍ ഗോവയിലൂടെ പള്‍സര്‍ സുനിയോടൊപ്പം കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാത്ര ചെയ്തു. സംഭവത്തിന് ശേഷം പിന്നാലെ പത്ര സമ്മേളനം നടത്തിയ സ്ത്രീ അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചത് ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്ന്” ജോർജ്  പറഞ്ഞു.

“മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അപ്പോൾ നടിയുടെ വാദം എങ്ങനെ ശരിയാകും എന്നും ഇങ്ങനെ പറഞ്ഞതു വഴി നടിക്ക് അബദ്ധം പറ്റിയെന്നും” പിസി ജോർജ് വാദിക്കുന്നു.

“മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ?  പിന്നെന്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റും കൊണ്ടു നടക്കുകയും വഴിയില്‍ നിര്‍ത്തി സോഡ വാങ്ങിക്കൊടുക്കുകയും ഒക്കെ ചെയ്ത്” എന്ന് വളരെ മോശമായ രീതിയില്‍ തന്നെ ജോർജ് ചോദിക്കുന്നു.

”ഇതൊക്കെ ആരോട് പറയാന്‍ കൊള്ളുന്ന നാണം കെട്ട കഥയാണ്. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ. ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നത്” എന്നും പിസി ജോര്‍ജ്ജ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button