Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

മലയാളത്തിലെ രണ്ട് താരങ്ങള്‍ക്ക് സരിതയുമായി ബന്ധം ; ദൃശ്യങ്ങള്‍ ഗണേഷിന്റെ കൈവശം : ആരോപണവുമായി ബിജു രാധാകൃഷ്ണന്‍

 

തിരുവനന്തപുരം: യുഡിഎഫ് ടീമിനെ ഒന്നടങ്കം സ്ത്രീപീഡന വിവാദത്തില്‍ മുക്കിയ സോളാര്‍ കേസില്‍ മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ പങ്കാളിത്തം ആരോപിച്ച് കേസിലെ പ്രതി ബിജുരാധാകൃഷ്ണന്‍. ടീം സോളാറില്‍ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കാളിത്തമുണ്ടെന്നും ഇതിലൊരാള്‍ ഗണേഷിനായി പത്തനാപുരത്തു പ്രചാരണത്തിനെത്തിയെന്നും ഇവര്‍ക്കു സരിതയുമായി ബന്ധമുള്ളതിന്റെ ദൃശ്യങ്ങള്‍ ഗണേഷിന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ ജയിലില്‍നിന്ന് അയച്ച കത്തില്‍ പറയുന്നു.

ഇവര്‍ക്കു സരിതയുമായി ബന്ധമുള്ളതിന്റെ ദൃശ്യങ്ങള്‍ ഗണേഷിന്റെ കൈവശമുണ്ട്. മറ്റൊരാള്‍ക്കു വേണ്ടിയാണ് അടുത്തിടെ ഗണേഷ് ജയിലില്‍ പോയി കണ്ടതെന്നും അഭിഭാഷക നിഷ. കെ. പീറ്ററിന് അയച്ച കത്തില്‍ പറയുന്നു. ഭാര്യ രശ്മിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഭിഭാഷക മുഖേന കത്ത് നല്‍കാനാണ് ബിജുവിന്റെ തീരുമാനം.

സോളാര്‍ പദ്ധതിയെ സഹായിക്കാമെന്നേറ്റ് ഉമ്മന്‍ ചാണ്ടി ഒരു കോടി രൂപ കോഴ വാങ്ങിയെന്നും ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നെന്നും ബിജുവിന്റെ ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്.കക്കാനും നില്‍ക്കാനും അറിയാവുന്ന പഠിച്ച കള്ളനാണ് ഉമ്മന്‍ ചാണ്ടിയെന്നും നുണ പരിശോധനയ്ക്ക് തയാറുണ്ടോയെന്നും ബിജു രാധാകൃഷ്ണന്‍ ചോദിച്ചു.

മല്ലേലില്‍ ശ്രീധരന്‍ നായരുടെയും തിരുവനന്തപുരത്തെ ടി.സി. മാത്യുവിന്റേയും സോളാര്‍ ഇടപാടുകളിലും ഉമ്മന്‍ ചാണ്ടിക്കു നേരിട്ടു പങ്കുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു ബംഗളുരുവിലുള്ള കേസില്‍ തെളിവുകള്‍ ഹാജരാക്കാതിരിക്കാന്‍ പരാതിക്കാരനായ എം.കെ. കുരുവിളയെ ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചു. ബംഗളുരു കേസിലെ പരാതിക്കാരനായ എം.കെ. കുരുവിളക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കുരുവിള തെളിവുകള്‍ സമര്‍പ്പിക്കാതെ ഇരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തനായി. സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ പുനരന്വേഷണ തീരുമാനത്തിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button