KeralaLatest NewsNews

എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍. ഇന്നു വൈകിട്ട് 4 മണിക്ക് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറാനിരിക്കെയാണ് ഹര്‍ജി. പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയില്‍ വച്ചാണെന്നും മകള്‍ ആശാ ലോറന്‍സ് ഹര്‍ജിയില്‍ പറയുന്നു. ലോറന്‍സിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയില്‍ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറന്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കി.

Read Also: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി പേജര്‍ ഉപയോഗിച്ചിരുന്നു

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാന്‍ മറ്റു 2 മക്കളും തീരുമാനിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടര്‍ന്നാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് മകന്‍ അഡ്വ. എം.എല്‍.സജീവന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മൃതദേഹം എന്തു ചെയ്യണമെന്നത് എം.എം.ലോറന്‍സിന്റെ കുടുംബം തീരുമാനിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനനും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button