Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി തമിഴ് നാട്ടില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരില്‍ അപ്പാര്‍മെന്റില്‍ കയറി സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിയായ കൂപ്പര്‍ ദീപു തമിനാട്ടിലെന്ന് സൂചന. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ചു. പ്രതിയെ താമസിയാതെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതി പരാതിക്കാരിയുടെ കാമുകന്റെ സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.

Read Also: അതിജീവിതമാർക്ക് പരാതി ഉന്നയിക്കാൻ പോലീസിന്റെ പുതിയ സംവിധാനം

കൂപ്പര്‍ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിക്ക് അറിയാവുന്ന ആളാണ് ഇയാളെന്നും കാമുകനെ കുറിച്ച് രഹസ്യ വിവരം നല്‍കാനെന്ന് പറഞ്ഞാണ് ദീപു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് കുളത്തൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥിനിയെ ദീപു ബലാത്സംഗം ചെയ്യുന്നത്. രാത്രി 11 മണിയോടെയാണ് ദീപു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയത്. തന്റെ കാമുകനെ കുറിച്ച് രഹസ്യ വിവരം നല്‍കാനെന്ന് പറഞ്ഞാണ് ഇയാള്‍ എത്തിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ആ സമയത്ത് പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം റൂം മേറ്റ് ആയ മറ്റൊരു പെണ്‍കുട്ടിയും അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. റൂം മേറ്റ് നേരത്തെ കിടന്നു, ഈ സമയത്താണ് പ്രതി തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

തന്നെ ദീപു ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ചുവെന്നും തുടര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണിലും പകര്‍ത്തി. വിവരം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാമുകനൊപ്പം എത്തിയാണ് യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി ദീപു കേരളം വിട്ടതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button