KeralaLatest NewsNews

കാണാതായ സുഭദ്രയെ സ്വര്‍ണാഭരണങ്ങള്‍ക്കായി കൊലപ്പെടുത്തിയത്: മൃതദേഹം കുഴിച്ചിട്ടത് മൂന്നടി താഴ്ചയില്‍

കൊച്ചി: കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മുതല്‍ നിരക്ക് ഏകീകൃതമാക്കല്‍ വരെ: ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ

ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടര്‍ന്ന് ആറാം തീയതി സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തില്‍ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കാട്ടൂര്‍ കോര്‍ത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികള്‍ ഒളിവിലാണ്. പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശര്‍മിളയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാം എന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.

മൂന്നടി താഴ്ചയിലേക്ക് കുഴിയെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. നൈറ്റി ധരിച്ച നിലയില്‍ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.കുഴിയെടുത്ത സ്ഥലം കണ്ടെത്തുന്നത് പൊലീസിന്റെ കടാവര്‍ നായയാണ്. കാണാതാവുമ്പോള്‍ സുഭദ്ര ആഭരണങ്ങള്‍ ധരിച്ചിരുന്നു.ഇത് കവര്‍ന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആഗസ്റ്റ് ഏഴിനാണ് മൃതദേഹം കുഴിച്ചിടാനായി കുഴി എടുക്കുന്നത്.

അതേസമയം, ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. വളരെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാന്‍ പൊലീസിന് ശാസ്ത്രീയമായ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. നിലവില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്തെ കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്. ആലപ്പുഴ ഡിവൈഎസ്പി, മണ്ണഞ്ചേരി, മാരാരിക്കുളം, ആലപ്പുഴ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വിരലടയാള വിദഗ്ധര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button