KeralaLatest NewsNews

പെരുമ്പുഴ പാലത്തില്‍ കാറില്‍ കലയുടെ മൃതദേഹം കണ്ടു, മറവ് ചെയ്യാന്‍ സഹായം ചോദിച്ചാണ് അനില്‍ വിളിച്ചത്: മുഖ്യസാക്ഷി സുരേഷ്

ആലപ്പുഴ: മാന്നാര്‍ കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് അനിലിന്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ല്‍ അനില്‍ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നല്‍കി.

Read Also: കലയെ പലയിടത്ത് കണ്ടതായി പലരും പറഞ്ഞു, അനിലും സുഹൃത്തുക്കളുമായി തനിക്ക് നല്ല ബന്ധം: കലയുടെ സഹോദരന്‍

കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനില്‍ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാന്‍ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാല്‍ കൊലപാതകത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്ന് അറിയിച്ച് താന്‍ മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനില്‍കുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനില്‍കുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസില്‍ പരാതിക്കാരനും സുരേഷാണ്.

അതേസമയം നടന്ന സംഭവങ്ങള്‍ ഒന്നും അറിയില്ലെന്ന് അനിലിന്റെ അച്ഛന്‍ തങ്കച്ചന്‍ പറയുന്നു. കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോള്‍ വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനില്‍. കല വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് അനില്‍ നാട്ടില്‍ എത്തിയത്. വീട്ടില്‍ നിന്ന് പോയ ശേഷം കല തിരിച്ചു വന്നിട്ടില്ല. അനില്‍ കൊലപാതകം ചെയ്‌തെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല’, തങ്കച്ചന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button