KeralaLatest NewsNews

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ തിരിച്ചെടുത്തതോടെ പാര്‍ട്ടിയില്‍ കയ്യാങ്കളി

തിരുവല്ല: പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തര്‍ക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ സജിമോനും പങ്കെടുക്കാന്‍ എത്തിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്.

Read Also: യുനാനി കേന്ദ്രത്തിൽ നിന്ന് മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന അലോപ്പതി മരുന്നുകൾ കണ്ടെത്തി- വൈദ്യൻ മുഹമ്മദല മുങ്ങി

ഇയാളെ യോഗത്തില്‍ നിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ എന്ന് ഒരു വിഭാഗം വാദിച്ചു. തര്‍ക്കത്തിനൊടുവില്‍ സജിമോനെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടു.
കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്‍ട്രോള്‍ കമ്മീഷനാണ് തിരിച്ചെടുത്തത്.

യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന സമയത്ത് ആള്‍മാറാട്ടം നടത്തിയ കേസിലും സജിമോന്‍ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. മുമ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍ നേരിട്ടിരുന്നതിനാല്‍ ഒരു തെറ്റില്‍ രണ്ടു നടപടി വേണ്ടെന്ന് പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button