Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

‘മതം ഒരാളുടെ വ്യക്തിപരമായ കാര്യം, അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ കളി’: പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി

തെലങ്കാന: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കളിയെന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. മതം എന്നത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും, എന്നാല്‍ ഉത്സവങ്ങള്‍ എല്ലാവരുടേതുമാണെന്നും മമത ചൂണ്ടിക്കാട്ടി. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കാളീഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റാലിയും സംഘടിപ്പിക്കും. 22 ന് നടക്കുന്ന റാലി എല്ലാവരും ഒന്നിച്ച് ആഘോഷമാക്കി മാറ്റണം. കാളിഘട്ട് ക്ഷേത്രത്തില്‍ നിന്ന് ആംഭിക്കുന്ന റാലി പാര്‍ക്ക് സര്‍ക്കസ് മൈദാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ അസാനിപ്പിക്കുമെന്ന് മമത വ്യക്തമാക്കി. വിവിധ സമുദായങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് നടത്തുന്ന റാലിക്ക് ‘സർവ ധർമ്മ റാലി’ എന്നാണ് പേരിട്ടിരിക്കുന്നത്.

ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ, മസ്ജിദുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഘോഷയാത്ര നടക്കും. പാർക്ക് സർക്കസ് മൈതാനിയിൽ മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ‘സർവ ധർമ സമന്വയ’ (എല്ലാ മതങ്ങളുടെയും ഐക്യം) എന്ന പ്രമേയത്തിൽ തൃണമൂൽ കോൺഗ്രസ് എല്ലാ ബ്ലോക്കുകളിലും റാലികൾ സംഘടിപ്പിക്കും. ജനുവരി 22-ന് നടക്കാനിരിക്കുന്ന പരിപാടി ഒഴിവാക്കി നൽകാൻ കോൺഗ്രസ് പാർട്ടിയുടെയും ഇന്ത്യൻ പ്രതിപക്ഷ സഖ്യത്തിലെ പല പാർട്ടികളുടെയും നേതാക്കളും തീരുമാനിച്ച സമയത്താണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുടെ രാമക്ഷേത്ര പരിപാടി ഒഴിവാക്കാനുള്ള തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര വിഷയത്തിൽ ബിജെപിയുടെ പശ്ചിമ ബംഗാൾ ഘടകം സംസ്ഥാനത്ത് ശക്തമായ പ്രചാരണം ആരംഭിച്ചു.

അതേസമയം, മെട്രോ റെയിൽവേ സർവീസുകളുടെ സുഗമമായ പ്രവർത്തനത്തിനായി ദക്ഷിണേശ്വര് ക്ഷേത്രത്തിലെ സ്കൈവാക്കിന്റെ ഒരു ഭാഗം പൊളിക്കുന്നതിനുള്ള മുൻ നിർദ്ദേശത്തെച്ചൊല്ലി മെട്രോ റെയിൽവേ അധികൃതരും പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തു. ദക്ഷിണേശ്വര് ക്ഷേത്രത്തിലെ സ്കൈവാക്കിൽ ഒരു മാറ്റവും വരുത്താൻ ബാനർജി വിസമ്മതിച്ചു. 2018ൽ 80 കോടി രൂപ ചെലവഴിച്ചാണ് സ്‌കൈവാക്ക് നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button